അയ്യന്തോൾ: പുഴയ്ക്കലിൽ സെക്യൂരിറ്റി ജീവനക്കാരനെ കെട്ടിയിട്ടു മോഷണശ്രമം. നാലംഗസംഘം വായിൽ തുണിതിരുകി മർദിച്ചു. ജീവനക്കാരന്‍റെ മൊബൈൽഫോണ്‍ തട്ടിയെടുത്തു സംഘം രക്ഷപ്പെട്ടു. പുഴയ്ക്കൽ ലുലു ജംഗ്ഷനു സമീപമുള്ള ഹൈസണ്‍ മോട്ടോഴ്സിലെ സെക്യൂരിറ്റി ജീവനക്കാരൻ സുരേഷിനെയാണ് ഇന്നലെ പുലർച്ചെ മുഖംമൂടിധരിച്ച് ഓട്ടോയിലെത്തിയ നാലംഗസംഘം മർദിച്ചു മോഷണത്തിനു ശ്രമിച്ചത്. തൃശൂർ വെസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു.

സുരേഷിന്‍റെ ഉടുമുണ്ടഴിച്ചു പോസ്റ്റിൽ കെട്ടിയിട്ടശേഷം വായിൽ തുണിതിരുകി ഷോറൂമിന്‍റെ ചില്ലു തകർത്ത് അകത്തുകടന്നെങ്കിലും ഒന്നും ലഭിച്ചില്ല. പണംവച്ചിരുന്ന സ്ഥലവും ഇവർക്കു കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്നു ജീവനക്കാരന്‍റെ മൊബൈൽ ഫോണ്‍ കൈക്കലാക്കി ഓട്ടോയിൽ എറണാകുളം ഭാഗത്തേക്കു പോയി. തമിഴ് കലർന്ന മലയാളമാണു സംസാരിച്ചത്. പ്രതികൾ തമിഴ്നാട്ടുകാരാണെന്നു പോലീസ് സംശയിക്കുന്നു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഓട്ടോയുടെ നന്പർ കണ്ടെത്തി അന്വേഷണം മുന്നോട്ടുപോകുകയാണ്. മർദനത്തിൽ പരിക്കേറ്റ സുരേഷ് ആശുപത്രിയിൽ ചികിത്സതേടി. സിറ്റി പോലീസ് അസിസ്റ്റന്‍റ് കമ്മീഷണറുടെ നേതൃത്വത്തിൽ പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.