പാവറട്ടി: മുല്ലശേരി - പാടൂർ റോഡിൽ പുതുകുളം പ്രദേശത്തെ പത്തോളം കുടുംബങ്ങൾ വെള്ളക്കെട്ടുമൂലം ദുരിതത്തിൽ. പലതവണ അധികൃതരോടു പരാതിപ്പെട്ടെങ്കിലും പരിഹാരം കാണാനായില്ല. ബാബു എടമിനി, രാജൻ കണിച്ചീയിൽ, വേലായുധൻ വാഴപ്പുള്ളി, സജിനി മാങ്ങാടി, പ്രഭു പേരുമ്പടപ്പ്, രാധിക വീട്ടിക്കൽ, സനിൽ ഗുരുക്കൾ, സജു വെട്ടിയാറ, ഫ്രാൻസിസ് ചാലക്കൽ തുടങ്ങിയ വീടുകളാണ് വെള്ള ക്കെട്ടുമൂലം ദുരിതം അനുഭവിക്കുന്നത്.

ഒരാഴ്ചയിലേറെയായി തുടരുന്ന കനത്ത വെള്ളക്കെട്ട് വീടുകൾക്കും ഭീഷിണിയായിത്തുടങ്ങിയതോടെ പരിസരവാസികൾ പ്രതൃക്ഷസമരവുമായി രംഗത്ത് ഇറങ്ങി. പ്രായാധിക്യംമൂലവും ശാരീരിക അസുഖങ്ങൾ മുലവും കിടപ്പുരോഗികളായവരും ഈ വീടുകളിൽ ഉണ്ട്. ഇവർക്ക് മുല്ലശേരി പഞ്ചായത്തിന്‍റെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറാൻ കഴിയാത്ത അവസ്ഥയാണെന്ന് പറയുന്നു. വെള്ളക്കെട്ട് ഒഴിവാക്കാൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തര നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് പരിസരവാസിയായ ഇ.എ ബാബുവും നാലു വയസായ മകൾ ശ്രീദുർഗയും വെള്ളക്കെട്ടിൽ ഇരുന്ന് പ്രതിഷേധ സമരം നടത്തി.

സമരം നീണ്ടതോടെ പഞ്ചായത്ത് അധികൃതരും പാവറട്ടി പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിസരത്തെ വീട്ടുകാരുമായി ചർച്ച നടത്തി. വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് സാധ്യമായ എല്ലാ മാർഗവും ഉടൻ സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയതോടെയാണു പ്രതിഷേധസമരം തത്കാലം അവസാനിപ്പിച്ചത്.

വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് സാധ്യമായ എല്ലാ മാർഗവും ഉടൻ സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയതോടെയാണു പ്രതിഷേധസമരം തത്കാലം അവസാനിപ്പിച്ചത്.