നടത്തറ: വലക്കാവ് - താളിക്കുണ്ട് റോഡുമായി ബന്ധിപ്പിക്കുന്ന നെല്ലാനി- സൗഹൃദ ലൈൻ റോഡിന്‍റേയും കലുങ്കിന്‍റേയും പണി പൂർത്തിയാകാത്തതിനാൽ പ്രദേശവാസികൾ വെള്ളക്കെട്ട് ഭീഷണിയിൽ. 2023 ജൂലൈ ആറിനാണ് റോഡും കലുങ്കും ഇടിഞ്ഞ് പോയത്.

സൗഹൃദ ലെയ്ൻ നിവാസികൾ പിറ്റേന്നുതന്നെ നടത്തറ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ജനുവരിയിൽ ഇടിഞ്ഞുപോയ പാലത്തിനോടുനുബന്ധിച്ചുള്ള പണി ആരംഭിച്ചുവെങ്കിലും ഇതുവരെയും പൂർത്തിയായിട്ടില്ല.

പഞ്ചായത്തിൽ സ്ഥിരമായി എഇ ഇല്ലാത്തതാണ് പണികൾ ഇഴഞ്ഞ് നീങ്ങാൻ കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു. മഴക്കാലത്ത് സ്ഥിരമായി വെള്ളം കയറുന്ന സ്ഥലമായതിനാൽ അടിയന്തിരമായി പാലത്തിന്‍റെ പണി പൂർത്തിയാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. തോട്ടിലെ മണ്ണ് നീക്കി വൃത്തിയാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.