ചിറ്റാട്ടുകര: എളവള്ളി ഗ്രാമപഞ്ചായത്തിലെ ഗവ. ആയുർവേദ ഡിസ്പെൻസറിയെ കേന്ദ്ര നിലവാരത്തിലേയ്ക്ക് ഉയർത്തി. കേന്ദ്ര ആയുഷ് വകുപ്പിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ അക്രഡിറ്റേഷൻ ബോർഡ് പരിശോധന നടത്തിയാണ് ഡിസ്പൻസറിയെ തെരഞ്ഞെടുത്തത്. ഭാരതീയ ചികിത്സാവകുപ്പിനു കീഴിൽ ആറ് ആയുർവേദ ഡിസ്പെൻസറികളാണ് ജില്ലയിൽ ഇടംനേടിയത്.

കേന്ദ്ര അംഗീകാരം ലഭിക്കുന്നതോടെ കേന്ദ്രഫണ്ടുകൾ ഉപയോഗിച്ച് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഡിസ്പൻസറിയിൽ വർധിപ്പിക്കാനാവും. സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോർജ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ആയുഷ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജ ൻ എൻ. ഖോബ്രഗഡേ അധ്യക്ഷനായി.

നാഷണൽ ആയുഷ്‌മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. ഡി. സജിത്ത് ബാബു, ഗവ. ഓഫ് ഇന്ത്യ മിനിസ്ട്രി ഓഫ് ആയുഷ് ജോയിന്‍റ് സെക്രട്ടറി കവിത ഗാർഗ്, ഡോ. എ. രഘു, ഡോ. കെ.എസ്. പ്രിയ, ഡോ. എം.പി. ബീന, ടി.ഡി. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.

ഗവ. ആയുർവേദ ഡിസ്പെൻസറിയെ കേന്ദ്ര നിലവാരത്തിലേയ്ക്ക് ഉയർത്തുന്നതോടെ കിടത്തിചികിത്സ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജിയോ ഫോക്സ് വ്യക്തമാക്കി.