തൃശൂർ: കേരളത്തിലെ ഇടതുപക്ഷം മനസ് നഷ്ടപ്പെട്ടവരുടെ കൂട്ടമായി മാറിയെന്ന് ഡിസിസി പ്രസിഡന്‍റും ജില്ല പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ അഡ്വ. ജോസഫ് ടാജറ്റ്.

ആശമാരുടെ ആവശ്യങ്ങൾ ഇനിയും സർക്കാർ അനുവദിച്ചിട്ടില്ല. ജനങ്ങളുടെ ആവശ്യങ്ങൾ തിരിച്ചറിയാത്ത മുഖ്യമന്ത്രിയാണു പിണറായി വിജയനെന്നു കേരളസമൂഹം മുദ്രകുത്തും. സ്ത്രീപക്ഷ സമരത്തെ അധിക്ഷേപിക്കുന്ന സർക്കാരിൽ തുടരുന്ന വനിതാ മന്ത്രിമാരും സമൂഹത്തിന് അപമാനമാണ്. കോണ്‍ഗ്രസ് അരിന്പൂർ മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ അരിന്പൂർ പഞ്ചായത്തിലെ ആശ വർക്കർമാർക്കുളള പൗരസമൂഹത്തിന്‍റെ ഓണറേറിയം വിതരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് അരിന്പൂർ മണ്ഡലം പ്രസിഡന്‍റ് ജെൻസൻ ജെയിംസ്, ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. വി. സുരേഷ്കുമാർ, യൂത്ത്കോണ്‍ഗ്രസ് സംസ്ഥാനസെക്രട്ടറി മിഥുൻ മോഹൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർ ലത മോഹനൻ, പഞ്ചായത്ത് അംഗങ്ങളായ സുധ സദാനന്ദൻ, സി. വൃന്ദ, വി.കെ. ശശികുമാർ, സി.പി. ജോർജ് എന്നിവർ പ്രസംഗിച്ചു. അരിന്പൂർ പഞ്ചായത്തിലെ 10 ആശാ പ്രവർത്തകർക്ക് ചടങ്ങിൽ ജൂണിലെ ഓണറേറിയം കൈമാറി.