പുതുക്കാട്: കണ്ണമ്പത്തൂരില്‍ വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ സര്‍വീസ് ചെയ്യുന്നതിനിടെ ഗ്യാസ് ചോര്‍ന്ന് രണ്ടുപേര്‍ക്ക് പൊള്ളലേറ്റു.

കണ്ണംമ്പത്തൂര്‍ പൊന്നാമ്പിടി വീട്ടില്‍ ബിന്ദു, സിലിണ്ടര്‍ സര്‍വീസ് ചെയ്യാനെത്തിയ വട്ടണാത്ര സ്വദേശി കൈനാത്തൂടന്‍ വീട്ടില്‍ അശോകന്‍ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. അടുക്കളയില്‍ സിലിണ്ടര്‍ സര്‍വീസ് ചെയ്യുന്നതിനിടെയാണ് തീപടര്‍ന്നതെന്ന് കരുതുന്നു.

വലിയ ശബ്ദത്തില്‍ പൊട്ടിത്തെറി കേട്ടതായും സമീപവാസികള്‍ പറഞ്ഞു. വീടിന്‍റെ ജനല്‍ച്ചില്ലുകള്‍ പൊട്ടുകയും കര്‍ട്ടണുകള്‍ കത്തിയ നിലയിലുമാണ്. അടുക്കളയുടെ സ്ലാബില്‍വച്ചിരുന്ന മൊബൈല്‍ ഫോണ്‍ കത്തിനശിച്ചു. ശുചിമുറിയുടെ വാതിലും ഫാനും തകര്‍ന്നുവീണു. പൊള്ളലേറ്റ ഇരുവരും പുറത്തേക്കിറങ്ങി നിലവിളിച്ചപ്പോഴാണ് സമീപവാസികള്‍ അറിയുന്നത്. ഉടന്‍തന്നെ രണ്ടുപേരെയും നാട്ടുകാര്‍ചേര്‍ന്ന് പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചശേഷം തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുതുക്കാട് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ഗ്യാസ് സിലിണ്ടര്‍ ചോരാനിടയായ കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.