കയ്പമംഗലം: പെരിഞ്ഞനം കൊറ്റംകുളത്തെ ഉപയോഗ ശൂന്യമായി കിടന്നിരുന്ന കൂറ്റൻ ജലസംഭരണി പൊളിച്ചു നീക്കി. കാലപഴക്കത്തെ തുടർന്ന് അപകടഭീഷണിയുയർത്തിയിരുന്ന വാട്ടർ ടാങ്ക് പൊളിച്ചു നീക്കണമെന്നത് ജനങ്ങളുടെ നീണ്ട കാലത്തെ ആവശ്യമായിരുന്നു.

45 വർഷം മുമ്പ് സ്ഥാപിച്ച ജലസംഭരണി തുടക്കത്തിൽ കുറച്ച് വർഷങ്ങൾ മാത്രമാണ് ഉപയോഗിച്ചത്. കാലപഴക്കം മൂലം കോൺക്രീറ്റ് തൂണുകൾക്ക് ബലക്ഷയമുണ്ടാവുകയും, കമ്പികൾ തുരുമ്പെടുത്ത് ഏതുസമയത്തും തകർന്നു വീഴാവുന്ന അവസ്ഥയിലുമായിരുന്നു. കോൺക്രീറ്റ് കഷ്ണങ്ങൾ അടർന്ന് വീണ് അപകട ഭീഷണിയായി നിൽക്കുകയായിരുന്നു.

തുടർന്ന് ടാങ്ക് പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പല തവണ അധികൃതർക്ക് പരാതി നൽകിയിരുന്നു. ഇതേ ആവശ്യം ഉന്നയിച്ച് പഞ്ചായത്ത് അധികൃതരും കളക്ടർ, മുഖ്യമന്ത്രി, വകുപ്പ് മന്ത്രി ഉൾപ്പെടെയുള്ളവർക്കും പരാതി കൊടുത്തിരുന്നു. വാട്ടർ അഥോറിറ്റിയുടെ കീഴിലുള്ള ടാങ്ക് ഇന്നലെ വൈകിട്ടോടെയാണ് ജെസിബി ഉപയോഗിച്ച് പൊളിച്ചു നീക്കിയത്.