കല്ലേറ്റുംകര: ഹൈവേ വികസനത്തെത്തുടര്‍ന്നുള്ള ഗതാഗതക്കു രുക്കിന്‍റെ പശ്ചാത്തലത്തില്‍ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനുകള്‍ക്കു താത്കാലിക സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യം.

ആന്പല്ലൂർ, കൊരട്ടി ഭാഗങ്ങളില്‍ അടിപ്പാതനിര്‍മാണം നടക്കുന്നതിനാല്‍ എറണാകുളത്തേക്കും തൃശൂരിലേക്കും ഹൈവേ വഴിയുള്ള യാത്രയില്‍ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഹൈവേ വഴി യാത്രചെയ്യുന്ന ആയിരത്തിലധികം യാത്രക്കാരെയാണ് ഇതു പ്രതികൂലമായി ബാധിച്ചിരിക്കുന്നത്.

അതിനാല്‍ ഈ സമയത്ത് ഇരി ങ്ങാലക്കുട റെയില്‍വേ സ്റ്റേഷനില്‍ താത്കാലികമായി ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചാല്‍ പ്രശ്‌നത്തിന് ഒരു പരിധിവരെ പരിഹാരം കാണാനാകുമെന്ന് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു.

നേരത്തേ ചാലക്കുടിയില്‍ പാലം തകരാറിലായ സമയത്ത് റോ ഡുമാര്‍ഗമുള്ള യാത്രയ്ക്ക് അസൗകര്യം വന്നതിനെത്തുടര്‍ന്ന് എല്ലാ ട്രെയിനുകള്‍ക്കും ഇരിങ്ങാലക്കുടയില്‍ താത്കാലികമായി സ്റ്റോപ്പ് അനുവദിച്ചത് ഏറെ ഗുണം ചെയ്തിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ച്,യാത്രക്കാര്‍ക്ക് വാഹനങ്ങള്‍ ഒഴിവാക്കി ട്രെയിനുകളില്‍ പോകാന്‍ അവസരം മൊരുക്കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു.