വെള്ളിക്കുളങ്ങര: ഇന്ന് വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ വെള്ളിക്കുളങ്ങരയിലെ രണ്ട് വിദ്യാലയങ്ങളിലേക്ക് വരുന്ന കുട്ടികളെ വരവേല്‍ക്കുന്നത് റോഡിലെ കുഴികളും തെരുവുനായ്ക്കളുമാകും.

പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള വെള്ളിക്കുളങ്ങര-ചാലക്കുടി റോഡിലെ വെള്ളിക്കുളങ്ങര ജംഗ്ഷന്‍ മുതല്‍ സ്‌കൂള്‍ ജംഗ്ഷന്‍ വരെയുള്ള ഭാഗം തകര്‍ന്ന് കുഴികള്‍ രൂപപ്പെട്ടത് ഇതിവഴിയുള്ള യാത്ര ദുരിതമാക്കിയിട്ടുണ്ട്. ബസ് സ്റ്റാന്‍ഡ്, പെട്രോള്‍ പമ്പ് പരിസരം എന്നിവിടങ്ങളിലെല്ലാം റോഡ് തകര്‍ന്നു കിടക്കുകയാണ്. വെള്ളിക്കുളങ്ങര-തൃശൂര്‍, വെള്ളിക്കുളങ്ങര-ഇരിങ്ങാലക്കുട, വെള്ളിക്കുളങ്ങര -ചാലക്കുടി എന്നീ റൂട്ടുകളിലായി സര്‍വിസ് നടത്തുന്ന അമ്പതോളം ബസുകള്‍ കടന്നുപോകുന്ന റോഡിലാണ് കുഴികള്‍ നിറഞ്ഞിട്ടുള്ളത്.

മഴ തുടങ്ങിയതോടെ കുഴികളില്‍ വെള്ളം കെട്ടിക്കിടന്ന് വാഹനങ്ങൾ‍ കടന്നുപോകുമ്പോള്‍ യാത്രക്കാരുടേ ദേഹത്തേക്ക് തെറിക്കുകയാണ്.

പ്രസന്‍റേഷന്‍ ഹൈസ്‌കൂള്‍, ഗവ. യുപി സ്‌കൂള്‍ എന്നിവിടങ്ങളിലേക്കുള്ള കുട്ടികള്‍ ഈ ചളിക്കുഴികള്‍ താണ്ടി പോകേണ്ട ഗതികേടാണ്.

റോഡില്‍ അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളും കുട്ടികള്‍ക്ക് ഭീഷണിയാണ്.