തൃശൂർ: കേരളം പിന്നോട്ടല്ല മുന്നോട്ടുതന്നെയാണ് പോകുന്നതെന്നും കേന്ദ്ര സർക്കാരിൽനിന്ന് ലഭിക്കാനുള്ള വിഹിതം പകുതിപോലും ലഭിക്കാത്ത സാഹചര്യത്തിലും വിവിധ മേഖലകളിൽ പുതിയ പദ്ധതികളും പ്രവർത്തനങ്ങളും നടപ്പിലാക്കാൻ സാധിക്കുന്നതു കേരളജനതയുടെ കൂട്ടായ്മകൊണ്ടാണെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ.

ട്രഷറി അടിസ്ഥാനസൗകര്യ വികസനപദ്ധതിയായ ടിഎഡിപി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന മെഡിക്കൽ കോളജ് സബ് ട്രഷറി കെട്ടിടത്തിന്‍റെ ശിലാസ്ഥാപനകർമം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഒരു കോടി തൊണ്ണൂറുലക്ഷം രൂപ ചെലവിൽ 2,700 സ്ക്വയർഫീറ്റ് വിസ്തൃതിയിൽ സബ് ട്രഷറിയുടെ പുതിയ കെട്ടിടനിർമാണം ഒൻപതുമാസംകൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷത വഹിച്ചു. കെ. രാധാകൃഷ്ണൻ എംപി മുഖ്യാതിഥിയായി. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലീല രാമകൃഷ്ണൻ, കോലഴി പഞ്ചായത്ത് പ്രസിഡന്‍റ് ലക്ഷ്മി വിശ്വംഭരൻ, ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എൻ. അശോകൻ തുടങ്ങിയവർ പ്രസംഗിച്ചു.