തൃശൂർ: കാൽനൂറ്റാണ്ടുകാലത്തെ സ്തുത്യർഹസേവനത്തിനുശേഷം പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ടി.എൽ. ബീന (സിസ്റ്റർ നമിത റോസ്) സെന്‍റ് മേരീസ് കോളജിന്‍റെ പടിയിറങ്ങുന്നു. കോളജിന് ഓട്ടോണമസ് പദവിയും നാക് നാലാം സൈക്കിൾ അക്രഡിറ്റേഷൻ എ പ്ലസും നേടിക്കൊടുത്താണു സിസ്റ്റർ ബീനയുടെ മടക്കം.

രണ്ടായിരത്തിൽ തൃശൂർ സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി വിഭാഗത്തിൽ മലയാളം അധ്യാപികയായി തുടങ്ങിയ സിസ്റ്റർ, 2009ൽ വിമല കോളജ് മലയാളം വിഭാഗം അധ്യാപികയായും തുടർന്നു 14 വർഷം വൈസ് പ്രിൻസിപ്പലുമായി. പ്രിൻസിപ്പലെന്ന നിലയിൽ രണ്ടുവർഷത്തെ ഭരണസാരഥ്യം, ഭാഷാ അധ്യാപിക, മലയാളവിഭാഗം അധ്യക്ഷ, റിസർച്ച് ഗൈഡ്, ഹോസ്റ്റൽ വാർഡൻ എന്നിങ്ങനെ നിരവധി കർമമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു.

കത്തോലിക്കാസഭ പത്രത്തിന്‍റെ പത്രാധിപ സമിതി അംഗം, സിആർഐ സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചു. എസ്ഡബ്ല്യുഎഎച്ച് അന്തർദേശീയ സെമിനാറിലെ ഏറ്റവും നല്ല പ്രബന്ധ അവതാരികയ്ക്കുള്ള പുരസ്കാരം (2015), ഇന്‍റർനാഷണൽ ടാഗോർ അവാർഡ് (2024), തായ്‌ലൻഡിൽ നടന്ന എസിഎൻ ഇന്‍റർനാഷണൽ കോണ്‍ഫ്രൻസിൽ ബെസ്റ്റ് പേപ്പർ അവാർഡ് (2023) എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ നേടി.