കൊരട്ടി: പൊങ്ങം - മംഗലശേരി റോഡിൽ റെയിൽവേ മേൽപ്പാലത്തിനു സമീപമുള്ള വളവിൽ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് സാരമായി പരിക്കേറ്റു.

ഓട്ടോ ഡ്രൈവർ കൊരട്ടി സ്വദേശി മാടശേരി വർഗീസി(57)നെ കാലിനും ഇടുപ്പെല്ലിനും മൂക്കിനും ഗുരുതരപരിക്കുകളോടെ ആദ്യം കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഓട്ടോ യാത്രികരായ മറ്റു രണ്ടുപേരെ പരിക്കുകളോടെ കറുകുറ്റിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 9.35 മണിയോടെയായിരുന്നു സംഭവം. കൊരട്ടി ഭാഗത്തുനിന്ന് കറുകുറ്റിയിലേക്ക് പോകുന്നതിനിടെയാണ് ഓട്ടോ അപകടത്തിൽപ്പെട്ടത്.

അപകടസാധ്യതയേറെയുള്ള വളവാണിത്. അടിപ്പാത നിർമാണത്തിന്‍റെ ഭാഗമായി ദേശീയപാത പൊങ്ങം മുതൽ മുരിങ്ങൂർവരെ ഗതാഗതക്കുരുക്ക് രൂപപ്പെടുമ്പോൾ അങ്കമാലി ഭാഗത്തുനിന്നുള്ള വാഹനങ്ങളെ പോലീസ് വഴിതിരിച്ചുവിടുന്നത് ഈ വഴിയാണ്. കൂടാതെ തിരക്കൊഴിവാക്കാൻ കൊരട്ടിയുടെ പടിഞ്ഞാറൻ ഭാഗങ്ങളിൽനിന്നു അങ്കമാലി ഭാഗത്തേക്കുപോകാൻ ജനങ്ങൾ ആശ്രയിക്കുന്നതും ഈ വഴിയാണ്. പാതയിലെ വാഹനങ്ങളുടെ ബാഹുല്യവും തോരാതെ പെയ്ത മഴയും വില്ലനായി മാറി.