ചേർപ്പ്: മഴമൂലം ചേർപ്പ് മേഖലയിൽ വ്യാപകനാശം. പ്രദേശത്തെ എട്ടുമന, പനംകുളം മിത്രാനന്ദപുരം പ്രദേശങ്ങളിൽ വീടുകൾ വെള്ളക്കെട്ട് ഭീഷണിയിലായി. ഹെർബർട്ട് കനാലിനു സമീപം റോഡരികിൽ നിന്നിരുന്ന മരം കടപുഴകി വീണു. പൂത്തറയ്ക്കൽ മൂത്താരൻ സുബ്രൻന്‍റെ വീട് തകർന്നു. പല്ലിശേരി കണ്ഠേശ്വരം ക്ഷേത്രം മഴവെള്ളം കയറിയ നിലയിലായി.

പാറളം പഞ്ചായത്തിലെ താണിക്കുനയം നെടുപുഴ റോഡിൽ കാറ്റിലും മഴയിലും കൂറ്റൻ തണൽ മരം കടപുഴകി വീണു. പള്ളിപ്പടവിൽ പതിനാല് ഏക്കറിൽ നടത്തിയ തണ്ണീർമത്തൻ കൃഷി വിളവെടുപ്പു പൂർത്തിയാകുംമുന്പേ മഴമൂലം അഴുകി നശിച്ച നിലയിലായി.

മണ്ണിടിഞ്ഞു

മുതുവറ: പുറനാട്ടുകര അടാട്ട് പഞ്ചായത്ത് ഓഫീസിനും പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനും പിൻവശത്തായി ജനശക്തി റോഡിൽ ഹണി ഡേയിൽ ഫ്ലാറ്റിന് എതിർവശത്തുള്ള വിലങ്ങൻ കുന്നിനോടു ചേർന്നുകിടക്കുന്ന സ്വകാര്യ വ്യക്തിയുടെ റോഡ് പാർശ്വഭിത്തി നിർമാണം അടക്കമുള്ള പ്രവൃത്തികൾ നടക്കുന്ന സ്ഥലത്താണ് മണ്ണിടിഞ്ഞത്. ആളപായം ഇല്ല.