പട്ടിക്കാട്: ദേശീയപാതയിലെ വലിയ ഗതാഗതക്കുരുക്കിനിടയിലും തൂമ്പകൊണ്ട് പാറപ്പൊടി വാരിയിട്ട് കുഴിയടയ്ക്കാൻ ശ്രമിക്കുകയാണ് ദേശീയപാത അധികൃതർ. മറ്റൊരു തൊഴിലാളി പ്ലാസ്റ്റിക് കുട്ടകൊണ്ട് കുഴിയിലെ വെള്ളം കോരിക്കളയുന്നു. പണികൾക്ക് നേതൃത്വം നൽകാൻ ഒരു സൂപ്പർവൈസറും അവർക്കൊപ്പം ഉണ്ട്.

ദേശീയപാത തമ്പുരാട്ടിപ്പടിയിലാണ് നിർമാണക്കമ്പനിയുടെ നാടകം അരങ്ങേറിയത്. കല്ലിടുക്ക് മുതൽ തമ്പുരാട്ടിപ്പടിവരെ ഇന്നലെ രാവിലെമുതൽ തുടങ്ങിയതാണ് ഗതാഗതക്കുരുക്ക്. പ്രധാനപാതയിലൂടെ ഒറ്റവരിയായി വരുന്ന വാഹനങ്ങൾ മൂന്നുവരി പാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് റോഡ് തകർന്നതാണ് ഗതാഗതക്കുരുക്കിന് കാരണമായത്. എന്നാൽ വൈകുന്നേരമായിട്ടും ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ ദേശീയപാത അധികൃതർക്ക് സാധിച്ചില്ല.

അടിയന്തരമായി കുഴിയടച്ച് വാഹനങ്ങൾ കടത്തിവിടേണ്ടതിനുപകരമാണ് രണ്ട് തൊഴിലാളികളെ നിർത്തി കുഴിയടയ്ക്കാൻ ശ്രമിക്കുന്നത്. വാണിയംപാറ മുതൽ ആറാംകല്ല് വരെ മണിക്കൂറുകളാണ് വാഹനങ്ങൾ വരിയിൽ കിടക്കുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനാസ്ഥ മാത്രമാണ് ഇതിനു കാരണമെന്നാണ് ജനങ്ങൾ പറയുന്നത്.