ഗുരുവായൂർ: നഗരസഭയുടെ വികസനപദ്ധതികളിൽ സ്ത്രീകൾക്കുമാത്രം താമസിക്കുന്നതിനായി നിർമിച്ച "ക്യാപ്റ്റൻ ലക്ഷ്മി ഷീസ്റ്റേ ഹോം' ഏഴിന് സ്ത്രീകൾക്കായി തുറന്നു കൊടുക്കുമെന്ന് നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ്, വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. തീർഥാടക നഗരത്തിൽ എത്തുന്ന സ്ത്രീകൾക്ക് താമസിക്കാനായി വടക്കേ ഔട്ടർ റിംഗ് റോഡിൽ നാലു നിലകളിലായാണ് നിർമിച്ചിട്ടുള്ളത്. താഴത്തെ നിലയിൽ സ്വീകരണ ലോബി, സൈനിംഗ് ഏരിയ എന്നിവയാണ്. ഒന്നും രണ്ടും നിലകളിലായി ഏഴ് ഡോർ മെറ്ററികളാണുള്ളത്. ഇതിൽ 70 പേർക്കു താമസിക്കാനാകും.

മുകളിലത്തെ നിലയിൽ ഏഴ് മുറികളിലായി 24 കിടക്കകളും ഒരുക്കിയിട്ടുണ്ട്. അഞ്ച് കോടിയോളം ചെലവിലാണു നിർമാണം പൂർത്തീകരിച്ചത്. കുടുംബശ്രീയുടെ നഗര ഉപജീവന കേന്ദ്രത്തിനാണു നടത്തൽ ചുമതല. ഓൺലൈൻവഴി ബുക്കിംഗ് നടത്താം.

ഏഴിന് ഉച്ചകഴിഞ്ഞ് 3.30 ന് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. ക്യാപ്റ്റൻ ലക്ഷ്മിയുടെ മകൾ സുഭാഷിണി അലി വിശിഷ്ടാതിഥിയായി പങ്കെടുക്കും. നഗരസഭയുടെ അഭിമാന പദ്ധതിയായ ബസ് സ്റ്റാൻഡും സ്ട്രീറ്റ് ഷോപ്പിംഗ് കോംപ്ലക്സും ഈ വർഷം തുറന്നു കൊടുക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ചെയർമാൻ അറിയിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ എ.എം. ഷെഫീർ, എ.എസ്. മനോജ്, എ. സായിനാഥൻ, ബിന്ദു അജിത്കുമാർ, ഷൈലജ സുധൻ, നഗരസഭ സെക്രട്ടറി എച്ച്. അഭിലാഷ്കുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.