വാടാനപ്പള്ളി: ദേശീയപാത 66 ഏങ്ങണ്ടിയൂരിൽ സർവീസ് റോഡിന്‍റെ സൈഡ് ഇടിഞ്ഞ് കണ്ടെയ് നർ ലോറി മറിഞ്ഞു. സമീപത്ത് റോഡ് പണിക്ക് ഉപയാഗിച്ചിരുന്ന ജെസിബി കൊണ്ട് ലോറിയെ തടഞ്ഞുനിർത്തി.

കൊച്ചിയിൽനിന്നും മലപ്പുറത്തേക്ക് ടൈൽസുമായി പോയി രുന്ന കണ്ടെയ്നർ ലോറിയാണ് ഏങ്ങണ്ടിയൂർ ചന്തപ്പടിയിൽ വച്ച് അപകടത്തിൽപ്പെട്ടത്. പിന്നീട് മറ്റൊരു വാഹനത്തിലേക്ക് ടൈ ൽസുകൾ മാറ്റുകയായിരുന്നു. ചേറ്റുവ കടവിൽ പെട്ടി ഓട്ടോ ദേശീയ പാതയിലെ കുഴിയിൽ വീണ് മറിഞ്ഞു. ആമസോൺ ഡെലി വറി വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഓട്ടോയുടെ മുന്നിലെ ഗ്ലാസ് തകർന്നു.

ഏങ്ങണ്ടിയൂരിൽ പലഭാഗങ്ങളിലുമായി വലിയ കുന്നാക്കിയിട്ടിട്ടുള്ള ചെമ്മണ്ണ് വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഏറെ ഭീഷണിയാണ്.

പല ഭാഗങ്ങളിലും ചെമ്മണ്ണ് ചളിരൂപത്തിലായി വീടുകളിലേക്കും വ്യാപാരസ്ഥാപനങ്ങളിലേക്കും ഒലിച്ചിറങ്ങി പ്രദേശവാസികൾ ഏറെ ദുരിതത്തിലാണ്. മഴ ശക്തമാകുമ്പോൾ പാലിക്കേണ്ടതായ യാതൊരുവിധ നടപടിയും ദേശീയപാത നിർമാണക്കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
ദിനംപ്രതി നിരവധി വാഹനങ്ങൾ ആണ് ദേശീയപാതയിൽ അപകടത്തിൽപ്പെടുന്നത്. റോഡ് നിർമാണത്തിനായി കുഴിയെടുത്ത വലിയ കുഴികളിൽ വെള്ളം നിറഞ്ഞ് റോഡിന് അടിയിൽനിന്നും മണ്ണൊലിച്ചുപോയി വാഹനങ്ങള ടക്കം കുഴിയിലേക്ക് മറിയാൻ സാധ്യത ഏറെയാണ്.

ദേശീയപാത കരാർ കമ്പനി അടിയന്തരമായി അപകടകരമായ സ്ഥലങ്ങൾ സന്ദർശിച്ച് വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും വേണ്ട സുരക്ഷ ഉറപ്പുവരുത്തണമെന്നും വാഹന യാത്രക്കാർക്ക് ഭയം കൂടാതെ സഞ്ചരിക്കുവാൻവേണ്ട വഴിയൊരുക്കണമെന്നും പൊതുപ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു.