വടക്കാഞ്ചേരി: ശക്തമായ മഴയിലും കാറ്റിലും പുഴയിലേക്കു മരങ്ങൾ വീഴുന്നതു പതിവായതോടെ പുല്ലാനിക്കാട്, അക്കരപ്പാടം എന്നിവിടങ്ങളിലെ പ്രദേശവാസികൾ ആശങ്കയിൽ. നേരത്തേ മൂന്നുതവണ വെള്ളപ്പൊക്കം ഉണ്ടായിട്ടുള്ള പ്രദേശത്തു പുഴയുടെ നീരൊഴുക്ക് തടസപ്പെടുത്തി മരം വീഴുന്നതു മറ്റൊരു വെള്ളപ്പൊക്കത്തിനു കാരണമാകുമെന്ന ഭീതിയാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്.

കല്ലംകുണ്ട് പാലത്തിനുസമീപം സ്വകാര്യവ്യക്തിയുടെ പറന്പിലെ മരം പുഴയിലേക്കു വീണതിനുപിറകെയാണ് ഉച്ചയോടെ പരപ്പ് പുഴയിലും വലിയ മദിരാശിമരം പൊട്ടിവീണ് പുഴയിലെ നീരൊഴുക്ക് തടസപ്പെടുത്തിയത്. ഒഴുക്ക് കൂടുതലുള്ള പുഴയിലെ നീരൊഴുക്ക് തടസപ്പെട്ടതോടെ സമീപവാസികൾ വെള്ളപ്പൊക്കഭീതിയിൽ സാധനങ്ങൾ കയറ്റിവയ്ക്കുകയും ചെയ്തിരുന്നു. മരങ്ങൾ അടിയന്തരമായി നീക്കംചെയ്യുമെന്നു ഡിവിഷൻ കൗണ്‍സിലർ അറിയിച്ചിരുന്നെങ്കിലും പ്രദേശത്തു പലയിടങ്ങളിലും മരംവീണതോടെ തൊഴിലാളികൾ അവ മുറിച്ചുമാറ്റുന്നതിനായി പോകുകയായിരുന്നു.

ഇന്നലെയും ഇന്നും ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ എത്രയും വേഗം മരങ്ങൾ മുറിച്ചുമാറ്റണമെന്നും അല്ലെങ്കിൽ ജനങ്ങൾ ദുരിതത്തിലാകുമെന്നും നാട്ടുകാർ പറഞ്ഞു.