തൃശൂർ: അടിപ്പാതനിർമാണം നടക്കുന്നതിനാൽ രൂക്ഷമായ ഗതാഗതക്കുരുക്കുകാരണം ടോൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഫയൽചെയ്ത ഇടക്കാലഹർജി നാളെ വാദത്തിനെടുക്കും. ടോൾപിരിവിനെതിരേ കെപിസിസി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്തിന്‍റെ ഹർജി ഹൈക്കോടതി പരിഗണനയിലിരിക്കെയാണ് ഇടക്കാലഹർജി നൽകിയത്.

നിർമാണത്തിനു ചെലവായതിനെക്കാൾ കൂടുതൽ തുക ടോൾ പിരിച്ചതിനാൽ കരാർകമ്പനിക്ക് അമിതലാഭം ലഭിച്ചിട്ടുള്ളതിനാൽ ടോൾ നിർത്തണമെന്നും ടോൾപിരിവുകാലാവധി 2026ൽനിന്ന് 2028 ലേക്കു നീട്ടിക്കൊടുത്ത ഉത്തരവ് റദ്ദാക്കണമെന്നും കരാർപ്രകാരമുള്ള പണികൾ നടത്താത്തതിനാൽ ടോൾപിരിവ് നിർത്തണമെന്നും ആവശ്യപ്പെട്ടാണു ഷാജി കോടങ്കണ്ടത്ത് ഹൈക്കോടതിയിൽ ഹർജി നല്കിയിട്ടുള്ളത്.

ഹർജിയിൽ ഹൈക്കോടതി ടോൾകമ്പനിയോടും ദേശീയപാത അഥോറിറ്റിയോടും ടോൾകമ്പനിക്കു ചെലവായ സംഖ്യയും ഇതുവരെ പിരിച്ചെടുത്ത ടോളിന്‍റെ കണക്കും അറ്റകുറ്റപ്പണിക്കു ചെലവായ സംഖ്യയും ടോൾനടത്തിപ്പിനു ചെലവായ സംഖ്യയും ന്യായമായ ലാഭവും കാണിക്കുന്ന രേഖകൾ ഹാജരാക്കാൻ നിർദേശിച്ചിരുന്നു. ദേശീയപാത അഥോറിറ്റി ടോൾകമ്പനിയെ ന്യായീകരിച്ചു മറുപടിയും ബോധിപ്പിച്ചു. തുടർന്നു കഴിഞ്ഞയാഴ്ച ചീഫ് ജസ്റ്റീസ് കേസ് വാദത്തിനെടുത്തിരുന്നു.

ഇതിനിടെ ഇടക്കാലഹർജി ബോധിപ്പിച്ചപ്പോൾ കേസിൽ മുന്പു വാദംകേട്ട ജസ്റ്റീസ് മുഹമ്മദ് മുസ്താക്കിന്‍റെ ബെഞ്ചിൽ വാദംകേൾക്കാൻ നിർദേശിക്കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇടക്കാല ഹർജി നാളെ പരിഗണിക്കുക.