തൃശൂർ: പുതിയ അധ്യയനവർഷത്തിൽ കൈയുംവീശി സ്കൂളിലേക്ക്, കൈയും വീശി വീട്ടിലേക്ക് എന്ന ആശയം പ്രാവർത്തികമാക്കി മാള ഡോ. രാജു ഡേവിസ് ഇന്‍റർനാഷണൽ സ്കൂൾ.
പ്രീപ്രൈമറി മുതൽ നാലാംക്ലാസ്‌വരെ കുട്ടികൾക്ക് ഇനി ബാഗിന്‍റെ ഭാരമില്ലാതെ സ്കൂളിലെത്താം. നാലാംക്ലാസ് വരെയുള്ള വിദ്യാർഥികൾക്കു ഹോംവർക്ക് പൂർണമായും ഒഴിവാക്കി. ക്ലാസിലെടുക്കുന്ന പാഠഭാഗങ്ങൾ സ്കൂളിൽവച്ചുതന്നെ ഹൃദിസ്ഥമാക്കുന്ന തരത്തിലാണു ടൈംടേബിൾ.

പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, വൈകീട്ടത്തെ ലഘുഭക്ഷണം എന്നിവ സ്കൂളിൽനിന്നു നൽകും. ജങ്ക് ഫുഡുകളും ബേക്കറി പലഹാരങ്ങളും അനുവദിക്കില്ല. സ്കൂളിലെ ഫിൽട്ടർ പ്ലാന്‍റിൽ ശുദ്ധീകരിച്ച കുടിവെള്ളമാണു നൽകുന്നത്. ദിവസേന ഒരുമണിക്കൂർ കളികൾക്കായി നീക്കിവച്ചിട്ടുണ്ട്. എഐ റോബോട്ടിക് ക്ലാസുകൾ, ബ്രിട്ടീഷ് അധ്യാപകരുടെ നേതൃത്വത്തിൽ ആക്സന്‍റ് ട്രെയിനിംഗ്, സ്കേറ്റിംഗ്, സ്വിമ്മിംഗ് തുടങ്ങി ഇരുപതോളം കായിക ഇനങ്ങളിൽ പരിശീലനം നൽകുന്നുണ്ട്.
പത്രസമ്മേളനത്തിൽ ചെയർമാൻ ഡോ. രാജു ഡേവിസ് പെരേപ്പാടൻ, പ്രിൻസിപ്പൽ ഇ.ടി. ലത, പ്രൈമറി വൈസ് പ്രിൻസിപ്പൽ ജി.ആർ. രജനി എന്നിവർ പങ്കെടുത്തു.