ഇരിങ്ങാലക്കുട: ഉദ്ഘാടനംകഴിഞ്ഞ് ഒന്നരവര്‍ഷത്തോളം പിന്നിട്ട ഷീ ലോഡ്ജ് നഗരസഭ നേരിട്ടുനടത്താന്‍ തീരുമാനം. നഗരസഭ നിശ്ചയിച്ച വ്യവസ്ഥകള്‍പ്രകാരം ആരും എറ്റെടുത്ത് നടത്താന്‍ തയാറാകാത്ത സാഹചര്യത്തിലാണ് ഒരുവര്‍ഷത്തേക്ക് നേരിട്ടുനടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

ഷീ ലോഡ്ജിന്‍റെ നടത്തിപ്പ് കുടുംബശ്രീയെ എല്പിക്കണമെന്ന് ചര്‍ച്ചയില്‍ എല്‍ഡിഎഫ് അംഗങ്ങളായ കെ.ആര്‍. വിജയ, അല്‍ഫോണ്‍സാ തോമസ് എന്നിവര്‍ ആവശ്യപ്പെട്ടു. നഗരസഭ ഏറ്റെടുത്തുനടത്തണമെന്നും വേണ്ടിവന്നാല്‍ കുടുംബശ്രീയുടെ സഹായം തേടാവുന്നതാണെന്നും ബിജെപി അംഗം സന്തോഷ് ബോബന്‍ പറഞ്ഞു.

മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നഗരസഭയില്‍ വൈകിയെന്നും തോടുകള്‍ വൃത്തിയാക്കിയിട്ടില്ലെന്നും റോഡുകള്‍ പലതും തകര്‍ന്നുകിടക്കുകയാണെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. തോടുകള്‍ വ്യത്തിയാകാനുള്ള നടപടികള്‍ ആയിട്ടുണ്ടെന്നു ഓരോ വാര്‍ഡിലും തൊഴിലുറപ്പുപദ്ധതി പ്രകാരം 150 പണികള്‍ നടത്താവുന്നതാണെന്നും ചെയര്‍പേഴ്‌സണ്‍ മറുപടിനല്‍കി.

ബൈപ്പാസ് റോഡ് പൂതംകുളം ജംഗ്ഷനില്‍നിന്നു ബ്രദര്‍ മിഷന്‍ റോഡിലേക്ക് കണക്ടിംഗ് റോഡ് നിര്‍മിക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച അജന്‌ഡ ചര്‍ച്ചകള്‍ക്കുശേഷം മാറ്റിവച്ചു. റോഡ് വികസനം വേണ്ടതാണെങ്കിലും ഭൂമി ഏറ്റെടുക്കല്‍ നഗരസഭയ്ക്ക് കനത്ത ബാധ്യതയായി മാറുമെന്ന് എല്‍ഡിഎഫ് അംഗം അഡ്വ. ജിഷ ജോബി ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി. ഫെയര്‍ വാല്യു നിരക്കില്‍ എറ്റെടുക്കാന്‍ കഴിയുമെന്നും റവന്യു വകുപ്പുമായി വിഷയം സംസാരിച്ചിട്ടുള്ളതാണെന്നും മുന്‍ ചെയര്‍പേഴ്‌സണ്‍ സുജ സഞ്ജീവ്കുമാറും ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ റോഡ് അനിവാര്യമാണെന്ന് ഭരണകക്ഷി കൗണ്‍സിലര്‍ പി.ടി. ജോര്‍ജും പറഞ്ഞു. അഭിപ്രായഭിന്നതകള്‍ തുടര്‍ന്ന സാഹചര്യത്തില്‍ അജന്‌ഡ മാറ്റിവച്ചു.

നഗരസഭ പരിധിയിലുള്ള പുത്തന്‍തോട് പാലത്തിലും കോന്തിപുലം പാലത്തിലും ബിഒടി വ്യവസ്ഥയില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷതവഹിച്ചു.