ചാലക്കുടി: നഗരസഭ നടപ്പിലാക്കുന്ന നന്മ ലഹരി പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങൾക്ക് മുൻപിൽ ലഹരിക്കെതിരെ മുന്നറിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നു. 25 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു മുൻപിലാണ് സ്ഥിരമായ ബോർഡുകൾ സ്ഥാപിക്കുന്നത്. ലഹരി ഉപയോഗം സംബന്ധിച്ച് വിദ്യാർഥികൾക്കുള്ള സന്ദേശവും വിദ്യാലയ പരിസരത്ത് ഇതിന്‍റെ വിപണനവും ഉപയോഗവും കർശനമായി നിരോധിച്ചതായ അറിയിപ്പും ബോർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇത്തരം സാഹചര്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അറിയിക്കുന്നതിന് നഗരസഭ, പോലീസ്, എക്സൈസ് എന്നിവയുടെ ഫോൺ നമ്പറും ബോർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നഗരസഭയും പൗരാവലിയും ചേർന്ന് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമുള്ള ബോധവത്കരണ ക്ലാസുകൾ, കൗൺസിലിംഗ് എന്നിവയും വിദ്യാലയങ്ങളിൽ നടത്തും.

നഗരസഭ അതിർത്തിയിലെ 25 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നിൽ ഒരു ലക്ഷം രൂപ ചെലവിൽ ബോർഡുകൾ സ്ഥാപിക്കുന്ന പ്രവൃത്തി ചാലക്കുടി സർവീസ് സഹകരണ ബാങ്കിന്‍റെ സഹകരണത്തോടെയാണ് നഗരസഭ നടപ്പാക്കുന്നത്. മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്ന പരിപാടി, പടിഞ്ഞാറേ ചാലക്കുടി ഐആർഎംഎൽപി സ്കൂളിൽ സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ അധ്യക്ഷനായി.

കോ -ഓർഡിനേറ്റർ പി.എ. സുഭാഷ് ചന്ദ്രദാസ്, വൈസ് ചെയർപേഴ്സൻ സി. ശ്രീദേവി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.വി. പോൾ, എം.എം. അനിൽകുമാർ, എക്സൈസ് ഓഫീസർമാരായ സി.യു. ഹരീഷ്, കെ.കെ. രാജു, വാർഡ് കൺസിലർമാരായ സുധ ഭാസ്കരൻ, ആലീസ് ഷിബു, ജിതി രാജൻ, ബിജി സദാനന്ദൻ, റോസി ലാസർ, കെ.പി. ബാലൻ, ബിന്ദു ശശികുമാർ, എച്ച്എം ഇൻ ചാർജ് പി.ആർ. നീരജ, മർച്ചന്‍റ്് അസോസിയേഷൻ പ്രസിഡന്‍റ് ജോയ് മൂത്തേടൻ, പടിഞ്ഞാറെ ചാലക്കുടി സഹകരണ ബാങ്ക് പ്രസിഡന്‍റ് ഇട്ടൂപ്പ് ഐനിക്കാടൻ, ചാലക്കുടി സഹകരണ ബാങ്ക് ഡയറക്ടർ റിന്‍റോസ് കണ്ണംമ്പുഴ, പിടിഎ പ്രസിഡന്‍റ് എം.കെ. സതീഷ് എന്നിവർ പ്രസംഗിച്ചു.