ഇരിങ്ങാലക്കുട: സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്കില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ ദുരിതത്തിലായി. സംഘട്ടനത്തെത്തുടര്‍ന്ന് നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്തതാണ് മിന്നല്‍ പണിമുടക്കിനു കാരണം. തൃശൂര്‍ - കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ഇന്നലെ രാവിലെ മുതലാണ് സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക് നടന്നത്. കഴിഞ്ഞ മാസം അവസാനം കെഎസ്ടിപി റോഡ് നിര്‍മാണത്തിനെത്തുടര്‍ന്ന് റൂട്ടില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗതനിയന്ത്രണങ്ങള്‍ തെറ്റിച്ചുവന്ന കാര്‍ യാത്രക്കാരും ഈ റൂട്ടിലോടുന്ന ലക്ഷ്മി എന്ന സ്വകാര്യബസിലെ ജീവനക്കാരുമായി കരുവന്നൂര്‍ ചെറിയ പാലം പരിസരത്ത് ഉണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.

വിഷയത്തില്‍ ഇടപെട്ട നാട്ടുകാര്‍ ബസ് ജീവനക്കാര്‍ക്ക് എതിരെയും ജീവനക്കാര്‍ വിഷയത്തില്‍ ഇടപെട്ട കരുവന്നൂര്‍ സ്വദേശിക്ക് എതിരെയും ചേര്‍പ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ ലക്ഷ്മി ബസിലെ ഡ്രൈവര്‍ മനു മാത്യു, കണ്ടക്ടര്‍ ആഷിക് എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തത്. കേസെടുത്തതില്‍ പ്രതിഷേധിച്ചാണ് മിന്നല്‍ സമരം നടത്തിയത്.

അധ്യയനവര്‍ഷം ആരംഭിച്ച് രണ്ടാം ദിനത്തില്‍ത്തന്നെ ബസുകളുടെ മിന്നല്‍ പണിമുടക്ക് നടത്തിയത് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കും ജോലിക്കായും മറ്റ് ആവശ്യങ്ങള്‍ക്കുമായി ദൂരയാത്രകള്‍ക്കായി പോകേണ്ടവര്‍ക്കും ഏറെ ക്ലേശകരമായി.

ഇന്നലെ ഉച്ചയ്ക്ക് റൂറല്‍ ജില്ലാ പോലീസ് മേധവി ബി. കൃഷ്ണകുമാര്‍ നടത്തിയ ചര്‍ച്ചയില്‍ സമരം പിന്‍വലിച്ചു. റോഡ് പണി തുടരുന്ന സാഹചര്യത്തില്‍ വണ്‍വേ സമ്പ്രദായം കൃത്യമായി പാലിക്കണമെന്നും ഇതുനിരീക്ഷിക്കുവാന്‍ വിവിധയിടങ്ങളില്‍ പോലീസിനെ നിയോഗിക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു. സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതടക്കമുള്ള നടപടികള്‍ സ്വീരിക്കാമെന്നു ധാരണയിലെത്തി.

ബസ് ഉടമ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്. പ്രേംകുമാര്‍, കണ്‍വീനര്‍ പ്രദീപ്, വൈസ് ചെയര്‍മാന്‍ സുരേഷ്, തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ച് സണ്ണി (സിഐടിയു), ഹാരിഷ് (ബിഎംഎസ്) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സമരത്തിന്‍റെ പശ്ചാത്തലത്തില്‍ റൂട്ടില്‍ രണ്ടുസര്‍വീസുകള്‍ കൂടുതല്‍ കെഎസ്ആര്‍ടിസി നടത്തിയിരുന്നുവെങ്കിലും യാത്രക്കാര്‍ പെരുവഴിയില്‍ തന്നെയായിരുന്നു.