കൊരട്ടി: ചിറങ്ങര റെയിൽവേ മേൽപ്പാലത്തിനു മുകളിൽ സ്ഥാപിച്ചിരിക്കുന്ന വഴിവിളക്കുകൾ ഒരാഴ്ചയിലേറെയായി പകൽ മുഴുവൻ പ്രഭ ചൊരിയും. എന്നാൽ നേരം ഇരുട്ടിത്തുടങ്ങിയാൽ മിഴിയടയ്ക്കും.

വാഹനങ്ങളുടെ വെളിച്ചത്തിൽ വേണം രാത്രികാലങ്ങളിൽ ഇതിലൂടെ കടന്നുപോകാൻ. സം ഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയില്ല.

ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുമ്പോൾ വഴിതിരിച്ചുവിടുന്നത് ഈ മേൽപ്പാലത്തിലൂടെയാണ്.