വടക്കാഞ്ചേരി: നഗരസഭയിൽ ജീവനക്കാർ തമ്മിലുള്ള ശീതസമരംമൂലം ഓഫീസ് പ്രവർത്തനം താറുമാറായതായി നഗരസഭ പ്രതിപക്ഷനേതാവ് എസ്.എ.എ. ആസാദ് പറഞ്ഞു.

കുറച്ചുനാളുകളായി ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുക്കാതെ തന്നിഷ്ട പ്രകാരം സെക്രട്ടറി മുന്നോട്ടുപോകുകയാണ്. സ്ഥിരം ജീവനക്കാർ ഉള്ളപ്പോൾ താൽക്കാലികമായി നിയമിച്ചവർക്ക് പ്രധാനപ്പെട്ട ചുമതലകൾ നൽകിയിരിക്കുകയാണ്. തങ്ങളുടെ സ്വാർഥതാൽപര്യങ്ങൾക്ക് വഴങ്ങാത്തവരെ പ്രധാന ജോലികളിൽനിന്ന് ഒഴിവാക്കിയതിൽ ദുരൂഹതയുണ്ട്.

വഴിവിട്ട പല സാമ്പത്തിക ഇടപാടുകളും സെക്രട്ടറി നേരിട്ടാണ് കൈകാര്യംചെയ്യുന്നതെന്നും ആരോപിച്ചു. പുതുതായി നിർമിച്ച ഓഫീസ് കെട്ടിടം ഗാരന്‍റി പിരീഡ് കഴിയുന്നതിനു മുമ്പ് മെയിന്‍റനസ് നടത്തുകയാണ്. ഇതിൽ ധനദുർവിനിയോഗം നടത്തിയിട്ടുണ്ട്. മാലിന്യസംസ്കരണ പ്ലാന്‍റിന്‍റെ പേരിൽ വലിയ ക്രമക്കേടുകളുണ്ട്.

താത്കാലിക ചുമതലയുള്ള സെക്രട്ടറിയുടെ ധിക്കാരപരമായ പ്രവൃത്തികൾക്കെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് എസ്.എ.എ. ആസാദ് അറിയിച്ചു.