തിരുവില്വാമല: പാമ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ യുപി വിഭാഗത്തിലെ അപകടാവസ്ഥയിലായ കെട്ടിടത്തിന്‍റെ കാര്യത്തിൽ ബന്ധപ്പെട്ടവരുടെ യോഗം ഉടൻ വിളിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്ന് യു.ആർ. പ്രദീപ് എംഎൽഎ. കെട്ടിടത്തിന്‍റെ ശോച്യാവസ്ഥയെക്കുറിച്ച് ഇന്നലെ ദീപികയിൽ വന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു എംഎൽഎ. 

ഇന്നലെ പഞ്ചായത്ത് അസി. എൻഞ്ചിനിയർ സ്ഥലം സന്ദർശിച്ച് ജില്ല വിദ്യാഭ്യാസ ഓഫീസർക്ക് റിപ്പോർട്ട് കൈമാറി. ജില്ല പഞ്ചായത്ത് എക്സിക്യുട്ടീവ് എൻജിനീയറേയും വിവരം ധരിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം അപകടാവസ്ഥയിലായ ഈ കെട്ടിടത്തിന്‍റെ ഒരു ഭാഗത്ത് പ്രവർത്തിച്ചിരുന്ന ഓഫീസ് മാറ്റിയിരുന്നു. കെട്ടിടം പുതുക്കിപ്പണിയുന്നതുവരെ ഇതിന് തൊട്ടടുത്തു പ്രവർത്തിക്കുന്ന ക്ലാസ് മുറികളിലെ കുട്ടികളെ മാറ്റാനും നിർദേശിച്ചിട്ടുണ്ട്.

കെട്ടിടത്തിന്‍റെ ഒരു വശത്തെ മേൽക്കൂരയുടെ കഴുക്കോലും പട്ടികയും ഓടുമെല്ലാം ഏത് നിമിഷവും നിലം പൊത്താവുന്ന അവസ്ഥയെക്കുറിച്ച് ദീപിക ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. മേൽക്കൂര പുതുക്കി പണിയാൻ 12 ലക്ഷം രൂപയും ടോയ്‌ലറ്റ് ബ്ലോക്ക് നിർമിക്കാൻ ആവശ്യമായ തുകയും അനുവദിച്ചിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ എസ്. നായർ പറഞ്ഞു.

അപകടാവസ്ഥയിലായ കെട്ടിടത്തിലെ ക്ലാസ്മുറികളിൽ അധ്യയനം നടത്തേണ്ട കാര്യമില്ലെന്നും പഴയ ഹയർ സെക്കൻഡറി കെട്ടിടത്തിൽ ആവശ്യമായ സൗകര്യങ്ങൾ ഉണ്ടെന്നും അവർ പറഞ്ഞു.

സ്കൂളിൽ നിന്ന് നിരവധി കുട്ടികളാണ് ഈ വർഷം ടിസി വാങ്ങി പോകാൻ തയ്യാറായി നിൽക്കുന്നത്. രണ്ടുവർഷം മുൻപ് പണി കഴിപ്പിച്ച സ്കൂളിലെ ലൈബ്രറി കെട്ടിടത്തിന്‍റെ അവസ്ഥയും ഏറെ ശോചനീയമാണ്. മഴയിൽ ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ വിദ്യാർഥികൾക്ക് ലൈബ്രറി ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണ്. ഷീറ്റ് മേഞ്ഞ ഭാഗം ചോർന്നൊലിച്ച് സീലിംഗ് അടർന്നു വീഴാറായ നിലയിലാണ്.