കൊരട്ടി: വിശുദ്ധ അന്തോണീസിന്‍റെ തീർഥാടനകേന്ദ്രമായ കൊരട്ടി അമലോത്ഭവമാതാ പള്ളിയിൽ ഊട്ടുനേർച്ചതിരുനാളിനു കൊടിയേറി.

ഇന്നലെ രാവിലെ 10.30ന് വരാപ്പുഴ അതിരൂപത വികാരി ജനറാൾ മോൺ. മാത്യു കല്ലിങ്കലാണ് കൊടിയേറ്റ് നിർവഹിച്ചത്. തുടർന്ന് ദിവ്യബലി, നൊവേന, ആരാധന എന്നിവ നടന്നു. ഉച്ചതിരിഞ്ഞ് മൂന്നിനും 4.45നും ആറിനും ദിവ്യബലിയും നൊവേനയും ആ രാധനയും ഉണ്ടായിരുന്നു. തീർഥാടനകേന്ദ്രം റെക്ടർ ഫാ. ബിജു തട്ടാരശേരി, അസി. വികാരി ഫാ. ലിപിൻ ജോസ് കൂളിയത്ത്, സനീഷ്കുമാർ ജോസഫ് എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്് വേണു കണ്ടരുമഠത്തിൽ, വാർഡ് മെമ്പർ റെയ്മോൾ ജോസ് എന്നിവർക്കുപുറമെ നൂറുകണക്കിന് ഭക്തജനങ്ങളാണു കൊടിയേറ്റുകർമത്തിൽ പങ്കെടുത്തത്.

ഇന്നു മുതൽ എട്ടുവരെ രാവിലെ 6.30, 8.30, 10.45, വൈകീട്ട് 6.30 എന്നീ സമയങ്ങളിൽ ദിവ്യബലിയും നൊവേനയും ആരാധനയും ഉണ്ടായിരിക്കും.

ഓരോ ദിവസങ്ങളിലും യഥാക്രമം ഫാ. മിഥുൻ ചെമ്മായത്ത്, ഫാ. നിജിൻ കാട്ടിപ്പറമ്പിൽ, റവ. മോൺ. റോക്കി റോബിൻ കളത്തിൽ, ഫാ. ഫോസ്റ്റിൻ ഫെർണാണ്ടസ്, ഫാ. എബിൻ വാരിയത്ത് എന്നിവർ വചനപ്രഘോഷണം നടത്തും. ദിവ്യകാരുണ്യദിനമായ ഒമ്പതിന് രാവിലെ 6.30 ന് തീർഥാടനകേന്ദ്രം റെക്ടർ ഫാ. ബിജു തട്ടാരശേരിയുടെ കാർമികത്വത്തിൽ ദിവ്യബലി, വൈകീട്ട് 6.30ന് ഫാ. ബൈജു കുറ്റിക്കലിന്‍റെ നേതൃത്വത്തിൽ ദിവ്യബലി, വചനപ്രഘോഷണം, ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും.

തിരുനാൾദിനമായ 10 ന് രാവിലെ 6.30 മുതൽ രാത്രി 9.30 വരെ തുടർച്ചയായി തിരുക്കർമങ്ങൾ ഉണ്ടായിരിക്കും. ഒന്നരലക്ഷം വിശ്വാസികൾക്കുള്ള നേർച്ചഭക്ഷണമാണ് ക്രമീകരിക്കുക. 25,000 പേർക്കുള്ള പാർസൽ ഭക്ഷണവും 20,000 പേർക്കുള്ള പാർസൽ പായസവും ഒരുക്കുന്നുണ്ട്. തിരുനാൾ ദിനം രാവിലെ 9.30ന് തീർഥാടനകേന്ദ്രം അസി. റെക്ടർ ഫാ. ലിപിൻ ജോസ് കൂളിയത് നേർച്ചഭക്ഷണം ആശീർവദിക്കും.10.30 ന് വരാപ്പുഴ അതിരൂപത സഹായമെത്രാൻ മാർ ആന്‍റണി വാലുങ്കൽ തിരുക്കർമങ്ങൾക്കു മുഖ്യകാർമികത്വം വഹിക്കും.

തുടർന്ന് വർഷത്തിൽ ഒരിക്കൽ മാത്രം ദേവാലയത്തിൽ നിന്നും പുറത്തിറക്കുന്ന പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണീസിന്‍റെയും തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും ഉണ്ടായിരിക്കും. വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഒരുക്കങ്ങൾ പുരോ ഗമിക്കുന്നതായി സംഘാടകർ പറഞ്ഞു.