സ്വന്തം ലേഖകൻ

തിരുവില്വാമല: പുതിയ അധ്യയനവർഷത്തിന് തുടക്കമായെങ്കിലും പാമ്പാടി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ യുപി വിഭാഗത്തിലെ കുട്ടികളുടെ അധ്യയനം അപകടാവസ്ഥയിലായ കെട്ടിടത്തിനകത്ത്.

ഈവർഷം കെട്ടിടത്തിന് ഉറപ്പുള്ളതാണെന്നുള്ള സാക്ഷ്യപത്രം കിട്ടിയതിൽ അദ്ഭുതപ്പെടുകയാണ് അധ്യാപകരും രക്ഷിതാക്കളും. മേൽക്കുരയുടെ കഴുക്കോലും പട്ടികയും ഓടുമെല്ലാം ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. ക്ലാസ് മുറിക്കകത്ത് സീലിംഗ് ചെയ്ത് ഭംഗിയായി, തകർച്ച കാണാത്തവിധം മറച്ചിട്ടുണ്ടെങ്കിലും കെട്ടിടത്തിന്‍റെ പല ഭാഗങ്ങളും അടർന്നുവീഴാറായ നിലയിലാണ്. 128 വർഷത്തോളം പഴക്കമുണ്ടെന്ന് പറയുന്ന ഈ കെട്ടിടത്തിനുപകരം പുതിയ കെട്ടിടം പണിയുമെന്നൊക്കെ പറഞ്ഞുകേട്ടിരുന്നെങ്കിലും ഇതുവരെ ഒന്നും നടപ്പായില്ലെന്ന് അധ്യാപകരും രക്ഷിതാക്കളും പറയുന്നു.

മാത്രമല്ല സ്കൂളിൽനടന്ന പ്രവേശനോത്സവത്തിൽ ജനപ്രതിനിധികളാരും പങ്കെടുക്കാത്തതിൽ നാട്ടുകാർക്ക് അമർഷമുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലെ മെമ്പർമാരെ ക്ഷണിച്ചിരുന്നെങ്കിലും ആരും എത്തിച്ചേർന്നില്ല. പത്തുമണിക്ക് എത്താമെന്നാണത്രെ തലേന്നുവരെ പറഞ്ഞിരുന്നത്.
അധ്യാപകരും രക്ഷിതാക്കളും കുട്ടികളുമെല്ലാം വിശിഷ്ടതിഥികളെ കാത്തിരിപ്പായിരുന്നു. കരുന്നുകളടക്കം കാത്തിരുന്നു മുഷിഞ്ഞു. ഒടുവിൽ 10.45 നാണ് ചടങ്ങ് നടത്തിയത്.

പാമ്പാടി വില്വാദ്രി ലയൺസ് ക്ലബ് പുതിയ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണംചെയ്തു.