വാഷിംഗ്ടൺ ഡിസി: ഇസ്രേലും ഹമാസും മറ്റു രാജ്യങ്ങളും തമ്മിൽ മധ്യപൂർവ മേഖലയിൽ ഉണ്ടായ സമാധാനകരാറിൽ പല രാജ്യ മേധാവികളും ലോക നേതാക്കളും തങ്ങളുടെ അഭിനന്ദനങ്ങൾ അറിയിക്കുകയും സമാധാനം തുടരട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

അമേരിക്കൻ മുൻ പ്രസിഡന്‍റ് ബറാക് ഒബാമ ഈ മേഖലയിലെ യുദ്ധത്തിന് വിരാമം സംഭവിക്കുവാൻ പോകുന്നു. ചിതറിപ്പോയ കുടംബാംഗങ്ങൾക്കു യോജിക്കുവാൻ കഴിയുന്ന, ഇപ്പോഴും ബന്ധനത്തിൽ കഴിയുന്നവർക്ക് മോചനം ലഭിക്കുവാൻ കഴിയുന്ന, സുപ്രധാനമയ സഹായങ്ങൾ ഗാസക്കുള്ളിൽ കഴിയുന്നവർക്ക് എത്തിക്കുവാൻ കഴിയുന്ന അവസ്ഥയിലേക്ക് എത്രയും പെട്ടെന്ന് എത്തിച്ചേരുവാൻ കഴിയട്ടെ എന്നാശിക്കുന്നു.

യുദ്ധം മൂലം ജീവിതങ്ങൾ താറുമാരായവർക്കു പുനരധിവാസം ഉണ്ടാകട്ടെ എന്നും ആശംസിച്ചു. ഇതിലെല്ലാം ഉപരി ഇസ്രേലികളും പലസ്തിനികളും യുഎസിന്‍റെയും ലോകം മുഴുവനുമുള്ള സമൂഹത്തിന്‍റെയും പിന്തുണയോടെ ഗാസയുടെ പുനർനിർമാണം നടത്തുവാനും മാനവ സമൂഹത്തിന്‍റെ സഹായത്തോടെ ഒരു ദീർഘകാല സമാധാനം ഉണ്ടാകട്ടെ എന്നും ആശംസിക്കുന്നു.

ഒബാമയുടെ ഈ പ്രസ്താവനയിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പരിശ്രമങ്ങളെ മനപൂർവം വിസ്മരിച്ചതായി ഉടനെ തന്നെ ട്രംപിന്‍റ അനുയായികളും വലതു പക്ഷത്തുള്ളവരും തിരിച്ചറിഞ്ഞു.


ട്രംപിന്‍റെ മകൻ ഡൊണാൾഡ് ട്രംപ് ജൂണിയർ ഒബാമ വളരെ പ്രധാനപ്പെട്ട ഭാഗം വിസ്മരിച്ചതായി ചൂണ്ടിക്കാട്ടി. ഞാൻ ഈ പ്രസ്താവന അവസാനിപ്പിച്ചു കൊണ്ട് പറയാം, താങ്ക് യു, പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ട്രംപിന്‍റെ ഉപദേശകനും ഹേ, ബാരാക്, യു ഫോർഗോട് ദ വേർഡ്‌സ്, താങ്ക് യൂ പ്രസിഡന്‍റ് ട്രംപ്'!' എന്ന അടികുറിപ്പെഴുതി.

ഒരു മണിക്കൂറിനു ശേഷം വൈറ്റ് ഹാവ്സ് ഡയറക്ടർ ഓഫ് കമ്മ്യൂണിക്കേഷൻസ്, സ്റ്റീവൻ ചെയൂംഗ് ഇങ്ങനെ പറഞ്ഞു "അദ്ദേഹത്തിന്‍റെ പേര് പറയൂ, 'പ്രസിഡന്‍റ് ഡൊണാൾഡ് ജെ. ട്രംപ്.' സ്പെഷ്യൽ പ്രസിഡന്‍റിന്‍റെ ഓൺവോയ് ഫോർ സ്പെഷ്യൽ മിഷൻസ് റിച്ചാർഡ് ഗ്രെനേൽ (ഇദ്ദേഹം പ്രസിഡന്‍റ് ഈ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ്) ഒബാമയുടെ പോസ്റ്റ് പങ്കുവച്ചതിനു ശേഷം ഇങ്ങനെ പറഞ്ഞു: "ദ ഫയർ സ്റ്റാർട്ടർ ഈസ് പ്രൈസിംഗ് ദ ഫയർമെൻ.'

മിസൗറി സെനറ്റർ എറിക് ഷ്മിറ്റ് കുറേകൂടി നിശിതമായ ഭാഷയിൽ "അയാൾക്കു (ഒബാമ‌യ്ക്ക്) ട്രംപിന്‍റെ പേരു പോലും ഉച്ചരിക്കുവാൻ അറിയില്ല. ഒബാമ ആധുനിക അമേരിക്കയിലെ ഏറ്റവും വിഭാഗീയനായ പ്രസിഡന്‍റായിരുന്നു. ഏറ്റവും മഹത്തായ നേട്ടത്തിന്‍റെയും സമാധാനത്തിന്‍റെയും നിമിഷത്തിൽ പോലും ഒരു ഐക്യത്തിന്‍റെ വക്താവാകാൻ അദ്ദേഹത്തിന് കഴിയുന്നില്ല. കഷ്ടം തന്നെ!' എന്ന് പറഞ്ഞു.