ചൂട് ശമിപ്പിക്കാന്‍ ഫ്രാന്‍സിസ് ജോര്‍ജിന് ചൂടുവെള്ളം
Tuesday, April 16, 2024 5:17 AM IST
കോട്ടയം: സംസ്ഥാനത്തുതന്നെ ചൂടില്‍ ഒന്നാം നിരയില്‍ ഇടംപിടിച്ച കോട്ടയത്തെ പ്രചാരണവും ആവേശത്തില്‍ മുന്നേറുമ്പോള്‍ സ്ഥാനാര്‍ഥികളെല്ലാം പുറമെ കൂളാണ്. പ്രചാരണ തിരക്കുകള്‍ക്കിടയിലും ദിനചര്യകളും ആരോഗ്യവും ഭക്ഷണവും വിശ്രമവുമെല്ലാം ശ്രദ്ധിക്കുന്ന സ്ഥാനാര്‍ഥികള്‍ കുടുംബത്തോടൊപ്പം ചെലവഴിക്കാനും റിലാക്‌സ് ചെയ്യാനും സമയം കണ്ടെത്തുന്നു.

പര്യടനവേളകളില്‍ ഒപ്പമുള്ള പ്രവര്‍ത്തകരാണ് സ്ഥാനാര്‍ഥിയുടെ കാര്യങ്ങളെല്ലാം നോക്കുന്നത്. പാട്ടു കേള്‍ക്കാനും വിശ്രമിക്കാനും സമൂഹ മാധ്യമങ്ങളില്‍ കണ്ണോടിക്കാനും എല്ലാ സ്ഥാനാര്‍ഥികളും അല്‍പനേരം കണ്ടെത്തുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി കെ. ഫ്രാന്‍സിസ് ജോര്‍ജ് അതിരമ്പുഴ കാരിസ് ഭവനുസമീപം വാടക വീട്ടിലാണ്. പതിവ് വിശുദ്ധ കുര്‍ബാനയ്ക്ക് മുടക്കം വരാതിരിക്കാനാണ് ഇവിടെത്തന്നെ വീടെടുത്തത്. ഭാര്യ റിട്ടയേഡ് അധ്യാപിക ഷൈനിയും കൂടെയുണ്ട്. മിക്ക ദിവസവും വീട്ടില്‍ത്തന്നെയാണു പ്രഭാത ഭക്ഷണം.

ഇഡ്‌ലി, ദോശ, അപ്പം എന്നിവയൊക്കെയാണ് ബ്രേക്ഫാസ്റ്റ്. ഉച്ചയ്ക്കും അത്താഴത്തിനും കഞ്ഞിയും പയറും പപ്പടവും അച്ചാറും. ആരോഗ്യത്തിന്‍റെ രഹസ്യംതന്നെ കഞ്ഞിയാണെന്നാണ് ഫ്രാന്‍സിസ് ജോര്‍ജ് പറയുന്നത്. ഏതു ചൂടിലും ആശ്വാസത്തിന് ചൂടു ജീരകവെള്ളം നിര്‍ബന്ധമാണ്. വീട്ടില്‍നിന്നു തിളപ്പിച്ച വെള്ളവുമായാണ് പര്യടനം. അഞ്ചു ലിറ്റര്‍ വെള്ളം ഇടവേളകളില്‍ കുടിക്കും. ചായയും കാപ്പിയും ഇപ്പോള്‍ കുറച്ചു. പര്യടനവേളയിലും ഉച്ചയ്ക്ക് കുളിക്കാന്‍ പറ്റുമെങ്കില്‍ കുളിക്കും. അതോടെ വീണ്ടും ഉഷാറാവും. വെള്ള ഷര്‍ട്ടും മുണ്ടുമാണ് വേഷം. രണ്ടു ജോഡി ദിവസവും വേണ്ടിവരും. ഭക്ഷണം ഒരുക്കുന്നതുപോലെ വസ്ത്രം കഴുകിയുണക്കുന്നതും ഭാര്യതന്നെ.


നടത്തം മുടക്കാതെ തോമസ് ചാഴികാടന്‍

പുലര്‍ച്ചെ അഞ്ചിനുണരുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍ കോട്ടയം എസ്എച്ച് മൗണ്ടിലെ വീടിനു സമീപത്തെ മൈതാനത്തും റോഡിലും നടക്കും. മുമ്പ് ഒരു മണിക്കൂര്‍ നടന്നിരുന്നത് ഇപ്പോള്‍ അരമണിക്കൂറായി ചുരുക്കി. ഡല്‍ഹിയിലാണെങ്കില്‍ ഖോണ്ട്‌വാന പള്ളിയില്‍ രാവിലെ കുര്‍ബാനയ്ക്ക് പോകുക പതിവാണ്.

ഇപ്പോള്‍ അല്‍പസമയം ചാപ്പലിലും വീട്ടിലും പ്രാര്‍ഥനയ്ക്ക് ചെലവഴിക്കും. ഭാര്യ റിട്ടയേഡ് ടൗണ്‍ പ്ലാനര്‍ ആന്‍ തയാറാക്കുന്ന പ്രഭാത ഭക്ഷണം കഴിച്ചാണ് വീട്ടില്‍നിന്നിറങ്ങുക. പഴം പുഴുങ്ങിയത്, ഇഡ്‌ലി,ദോശ തുടങ്ങിയവയാണ് ഇഷ്ടം. ഉച്ചയൂണ് പ്രവര്‍ത്തകര്‍ക്കൊപ്പവും. ഈ ദിവസങ്ങളില്‍ കഴിവതും വെജിറ്റേറിയനാണ് താത്പര്യപ്പെടുന്നത്. ചിലപ്പോള്‍ മാത്രം അല്‍പം മീന്‍കറിയും. രാത്രി വൈകിയാലും അത്താഴം വീട്ടില്‍നിന്നാണ്. ചപ്പാത്തിയോ ഗോതമ്പുകഞ്ഞിയോ കഴിക്കും. കൊടുംചൂടില്‍ ചാഴികാടനും ഇളം ചൂടുവെള്ളമാണ് പ്രിയം. അഞ്ചു ലിറ്റര്‍ വരെ വെള്ളം കുടിക്കുന്നുണ്ട്.

ചുമ ഒഴിവാക്കാനും പ്രസംഗത്തില്‍ ശബ്ദം ഇടറാതിരിക്കാനും ചൂടുവെള്ളമാണ് താത്പര്യം. പത്തു മിനിറ്റ് ഇടവേളയിൽ ഒരു കവിള്‍ ചൂടുവെള്ളം കുടിച്ചാണ് ക്ഷീണം തടയുന്നത്. ഇടയ്ക്ക് ചായയും കാപ്പിയും ജ്യൂസും കുടിക്കും. വെള്ള ഷര്‍ട്ടും മുണ്ടുമാണ് വേഷം. ഒരു ജോഡി കൂടി കരുതുമെങ്കിലും പര്യടനത്തിനിടയില്‍ വേഷം മാറാന്‍ സമയം കിട്ടാറില്ല. ഭാര്യ ആന്‍ വീടിനോട് ചേര്‍ന്ന് പരിപാലിക്കുന്ന പൂന്തോട്ടവും കൃഷിയുമൊക്കെ അല്‍പസമയം നടന്നുകാണുക പതിവാണ്. മാവും പ്ലാവുമൊക്കെയായി കൃഷികാര്യങ്ങള്‍ ചാഴികാടന് ഏറെ പ്രിയമാണ്.

തണുത്ത വെള്ളം തുഷാറിന് പ്രിയം

എസ്എച്ച് മൗണ്ടിനു സമീപം വാടക വീടെടുത്തിരിക്കുകയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി. ഭാര്യ ആശയും ഒപ്പമുണ്ട്. രാവിലെ ആറിനുണരുന്ന തുഷാര്‍ വ്യായാമം ചെയ്യും. എട്ടു മണിക്ക് ഓറഞ്ച് ജ്യൂസ്. വേറെ പ്രഭാത ഭക്ഷണമൊന്നുമില്ല. ഉച്ചഭക്ഷണവും അത്താഴവും കാര്‍ബോ ഹൈഡ്രേറ്റ് കുറഞ്ഞ സാധനങ്ങള്‍ ഉള്‍പ്പെടുത്തിയാണ്.

ഭക്ഷണത്തിന്‍റെ അളവും കുറച്ചു. പ്രചാരണ ഓട്ടത്തില്‍ മൂന്നു കിലോ തൂക്കം കുറഞ്ഞതായി തുഷാര്‍ പറഞ്ഞു. കോട്ടയത്ത് എത്തിയതുമുതല്‍ കപ്പയും മീന്‍കറിയും കഴിക്കാന്‍ തുടങ്ങി. കോട്ടയം സ്‌റ്റൈല്‍ കപ്പയും മീന്‍കറിയും ഇഷ്ടമാണ്.

മധുരമിട്ട കാപ്പി വൈകുന്നേരവും ഇടസമയങ്ങളിലും കുടിക്കും. ചൂടായാലും തണുപ്പായാലും തണുത്ത വെള്ളമാണ് പ്രിയം. അഞ്ചു ലിറ്റര്‍വരെ വെള്ളം കുടിക്കുന്നുണ്ട്. എവിടെ ചെന്നാലും പ്രവര്‍ത്തകര്‍ തണുത്ത വെള്ളം കരുതിയിരിക്കും. ഇളനീരും ഇഷ്ടമാണ്. മുണ്ടും ഷര്‍ട്ടുമാണ് വേഷം. വിവിധ നിറത്തിലുള്ള ഷര്‍ട്ടുകള്‍ ധാരാളമുണ്ട്. കോട്ടയത്തെ അമ്പലങ്ങളില്‍ ദര്‍ശനവും നടത്താറുണ്ട്.