കണ്ണൂർ: കണ്ണൂർ ബിഷപ്സ് ഹൗസിൽ ധനസഹായം ചോദിച്ചെത്തിയയാൾ പ്രൊക്യൂറേറ്റർ ഫാ. ജോർജ് പൈനാടത്തിനെ കുത്തിപ്പരിക്കേൽപ്പിച്ചു.

ഇന്നലെ രാവിലെ 11.15നാണു സംഭവം. അക്രമം നടത്തിയ കണ്ണൂർ സ്വദേശിയായ മുഹമ്മദ് മുസ്തഫ എന്ന സേവ്യർ കുഞ്ഞുമോനെ കണ്ണൂർ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മേലെചൊവ്വ ബിഷപ്സ് ഹൗസിൽ എത്തിയ മുഹമ്മദ് മുസ്തഫ ബിഷപ്പിനെ കണ്ട് ധനസഹായം അഭ്യർഥിക്കുകയും ബിഷപ്പിന്‍റെ നിർദേശപ്രകാരം പ്രൊക്യൂറേറ്ററുടെ ഓഫീസിലെത്തി സഹായം വാങ്ങുകയും ചെയ്തു.


എന്നാൽ, ധനസഹായം കുറഞ്ഞു പോയി എന്നുപറഞ്ഞ് കറിക്കത്തികൊണ്ട് ഫാ. ജോർജ് പൈനാടത്തിനെ കുത്തുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. ബഹളം കേട്ട് മറ്റുള്ളവർ പെട്ടെന്നെത്തി അക്രമിയെ കീഴ്പ്പെടുത്തി.

വലതുകൈക്കും വയറിനും കുത്തേറ്റ ഫാ. പൈനാടത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.