കോഴിക്കോട്: എംവി വാന്‍ഹായ് 503 സിംഗപ്പുര്‍ ചരക്കുകപ്പലിലുണ്ടായ തീപിടിത്തം അണയ്ക്കാനുള്ള നാവികസേനയുടെയും കോസ്റ്റ്ഗാര്‍ഡിന്‍റെയും അശ്രാന്തശ്രമം ഫലം കണ്ടുതുടങ്ങി. തീ ഏകദേശം 40 ശതമാനം നിയന്ത്രണവിധേയമാക്കിയതായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഇന്ത്യന്‍ നേവിയും സിറ്റുവേഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, ഇന്ത്യന്‍ നാവികസേന, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് (ഡിജിഎസ്), കപ്പല്‍ കമ്പനിയുടെ പ്രത്യേക ദൗത്യസംഘം എന്നിവര്‍ ചേര്‍ന്ന് തീയണയ്ക്കാനായി നടത്തുന്ന ശ്രമം ഇന്നത്തോടുകൂടി ഏകദേശം ലക്ഷ്യത്തിലെത്തുമെന്നാണു പ്രതീക്ഷ.

തീപിടിത്തം അണയ്ക്കാനുള്ള രാസവസ്തുക്കളും മറ്റു സജ്ജീകരണങ്ങളുമുള്ള കൂടുതല്‍ കപ്പലുകള്‍ മുംബൈയില്‍നിന്ന് ഇന്ന് അപകടസ്ഥലത്ത് എത്തുമെന്നാണു റിപ്പോര്‍ട്ട്. ഇതിനുപുറമെ സ്‌പെയിന്‍, യുകെ, നെതര്‍ലാന്‍ഡ്‌സ് എന്നിവിടങ്ങളില്‍നിന്നുള്ള അന്താരാഷ്‌ട്ര അഗ്‌നിശമന വിദഗ്ധര്‍ അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ എത്തും.

ഫോം, ഡ്രൈ കെമിക്കല്‍ പൗഡര്‍ (ഡിസിപി) എന്നിവ പ്രയോഗിച്ച് തീ നിയന്ത്രണവിധേയമാക്കിയ ശേഷം, തീരേദശ മേഖലയ്ക്കുള്ള ദോഷം കുറയ്ക്കാനായി കപ്പല്‍ കെട്ടിവലിച്ച് ഉള്‍ക്കടലിലേക്കുകൊണ്ടുപോകാനുള്ള നീക്കവും സജീവമാണ്. നിലവില്‍ അഞ്ചു ടഗ്ഗുകളും സപ്പോര്‍ട്ട് വെസ്സലുകളും അഗ്നിരക്ഷാ ദൗത്യത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

കപ്പലുടമകള്‍ നല്‍കുന്ന വിവരമനുസരിച്ച് എംവി വാന്‍ ഹായ് 503ല്‍ 1,754 കണ്ടെയ്നറുകള്‍ ഉണ്ടായിരുന്നുവെന്നാണ് ഏറ്റവും പുതിയ കണക്ക്. 1083 എണ്ണം ഡെക്കിനു താഴെയും 671 എണ്ണം ഡെക്കിലുമായാണു സ്ഥിതി ചെയ്തിരുന്നത്. ഇതില്‍ 143 കണ്ടെയ്നറുകള്‍ ഇന്‍റര്‍നാഷണല്‍ മാരിടൈം ഡേഞ്ചറസ് ഗുഡ്‌സ് (ഐഎംഡിജി) വിഭാഗത്തില്‍പ്പെട്ടതാണ്.


തീപിടിത്തം ആരംഭിച്ച കപ്പല്‍ത്തട്ടില്‍ അഗ്‌നിശമന പ്രവര്‍ത്തനങ്ങളും ശീതീകരണ പ്രവര്‍ത്തനങ്ങളും തുടര്‍ന്നുവരുകയാണ്. കപ്പലിന്‍റെ മുന്‍ഭാഗത്താണു തീയും പുകയുമുള്ളത്. തീ നിയന്ത്രണവിധേയമാക്കിയശേഷം, കപ്പലിന്‍റെ പുറകുഭാഗം കേന്ദ്രീകരിച്ച് കെട്ടി വലിക്കാനാണു നീക്കം.ഇതുസംബന്ധിച്ച് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, കപ്പല്‍ കമ്പനി നിയോഗിച്ച ദൗത്യസംഘവുമായി ചര്‍ച്ച നടത്തിവരുകയാണ്.

തീപിടിത്തമുണ്ടായ ഭാഗങ്ങള്‍ക്കു സമീപമുള്ള ടാങ്കുകളില്‍ ഏകദേശം 2,000 ടണ്‍ ഇന്ധന എണ്ണയും 240 ടണ്‍ ഡീസലും സൂക്ഷിച്ചിട്ടുണ്ട്. ഇവിടേക്ക് തീ എത്താതിരിക്കാനുള്ള ശ്രമം തുടരുകയാണ്. കടലില്‍ ഒഴുകി നടക്കുന്ന കണ്ടെയ്നറുകളും ദൗത്യസംഘം നിരീക്ഷിക്കുന്നുണ്ട്. കപ്പലിന്‍റെ തെക്കുകിഴക്ക് ദിശയില്‍ നിരവധി കണ്ടെയ്നറുകള്‍ കണ്ടെത്തിയിട്ടുണ്ട്.

തീപിടിത്തത്തെത്തുടര്‍ന്ന് നിയന്ത്രണമില്ലാതെ ഒഴുകിനടക്കുന്ന കപ്പല്‍ ഏകദേശം ഒരു നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ തെക്കുകിഴക്ക് ദിശയിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയ വിവരമനുസരിച്ച് കപ്പല്‍ കേരള തീരത്തുനിന്ന് ഏകദേശം 65 നോട്ടിക്കല്‍ മൈല്‍ അകലെയാണ്.