തിരുവനന്തപുരം: ഊരാളുങ്കൽ ലേബർ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ഹൈടെക് കണ്‍സ്ട്രക്‌ഷൻ വിഭാഗമായ യുസ്ഫിയർ, കാനഡ ആസ്ഥാനമായ സീനെക്സ് ഗ്ലോബൽ കന്പ്യൂട്ടർ പ്രൈവറ്റ് ലിമിറ്റഡിന്‍റെ പരിശീലനകേന്ദ്രത്തിന്‍റെ രൂപകൽപ്പനയും നിർമാണവും നിർവഹിക്കാനുള്ള കരാറിൽ ഒപ്പുവച്ചു.

തിരുവനന്തപുരം ശാസ്തമംഗലത്താണ് സ്വകാര്യമേഖലയിലെ യുസ്ഫിയറിന്‍റെ ആദ്യപദ്ധതിയായ ഈ പരിശീലനകേന്ദ്രം നിർമിക്കുന്നത്. ഇതു സംബന്ധിച്ച കരാർ യുസ്ഫിയർ ഡയറക്ടർ രമേശൻ പാലേരിയും സീനെക്സ് ഗ്ലോബൽ ഡയറക്ടർ മുഹമ്മദ് ഇർഫാനും ചേർന്ന് ഒപ്പുവച്ചു.

കരാറിന്‍റെ ഭാഗമായി, സീനെക്സ് ഗ്ലോബൽ കന്പ്യൂട്ടർ പ്രൈവറ്റ് ലിമിറ്റഡിന്‍റെ പരിശീലന കേന്ദ്രത്തിന്‍റെ സ്ട്രക്ചറൽ നിർമാണവും മറ്റ് അനുബന്ധ നിർമാണ പ്രവർത്തനങ്ങളും ഏഴു മാസത്തിനുള്ളിൽ പൂർത്തിയാക്കും. തുടർന്ന് മറ്റു പ്രവൃത്തികൾ കൂടി നിർവഹിച്ച് പരിശീലനകേന്ദ്രം പൂർണസജ്ജമാക്കാനാണു യുസ്ഫിയർ ലക്ഷ്യമിടുന്നത്.


പ്രവർത്തനക്ഷമമാകുന്പോൾ സീനെക്സിന്‍റെ ഇഗവേണൻസ്, ഹെൽത്ത്കെയർ, എനർജി, സ്മാർട്ട് മൊബിലിറ്റി തുടങ്ങിയ മേഖലകളിലെ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമാകും തിരുവനന്തപുരത്തെ ഈ ട്രെയിനിംഗ് സെന്‍റർ.

ടെക്നോളജി മേഖലയിലെ നിക്ഷേപങ്ങൾക്ക് കേരളം ഒരു പ്രധാന കേന്ദ്രമായി മാറുന്നുവെന്നതിന്‍റെ സൂചന കൂടിയാണിത്.