സിജോ പൈനാടത്ത്

കൊച്ചി: രാജ്യത്തുണ്ടാകുന്ന വിമാനാപകടങ്ങളും അനുബന്ധ സാഹചര്യങ്ങളും അന്വേഷിക്കുന്നത് കേന്ദ്ര വ്യാമയാന മന്ത്രാലയത്തിനു കീഴിലുള്ള പ്രത്യേക വിഭാഗം. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) ആണ് ആകാശദുരന്തങ്ങളിലെ അന്വേഷണ ഏജന്‍സി.

നേരത്തെ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നേരിട്ടാണു വിമാനപകടങ്ങളുടെ വിവരങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് തയാറാക്കിയിരുന്നത്. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രത്യേക സമിതി രൂപീകരിച്ച്, അന്വേഷണം പൂര്‍ത്തിയാക്കി വ്യാമയാന വിഷയങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു രീതി.

അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍റെ (ഐസിഎഒ) മാനദണ്ഡങ്ങളും പുതുക്കിയ ശിപാര്‍ശകളും പരിഗണിച്ച് 2011ലാണ് എഎഐബി രൂപീകരിച്ചത്. 2010 മേയ് 22നു മംഗലാപുരം വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തിനു പിന്നാലെയാണ് എഎഐബിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എയര്‍ ഇന്ത്യയുടെ ഐഎക്‌സ്-812 വിമാനത്തിനു തീപിടിച്ചുണ്ടായ അന്നത്തെ അപകടത്തില്‍ 158 പേരാണു മരിച്ചത്.


ന്യൂഡല്‍ഹിയിലെ സഫ്ദര്‍ജംഗ് വിമാനത്താവളത്തോടനുബന്ധിച്ചുള്ള കെട്ടിടത്തിലാണ് എഎഐബിയുടെ ആസ്ഥാനം. ജി.വി.ജി. യുഗന്ധറാണ് നിലവില്‍ എഎഐബിയുടെ ഡയറക്ടര്‍ ജനറല്‍.

2020ല്‍ എയര്‍ ഇന്ത്യയുടെ 1344-ാം നമ്പര്‍ വിമാനത്തിനുണ്ടായ അപകടം ഉള്‍പ്പെടെ 150ലധികം ചെറുതും വലുതുമായ വ്യോമ ദുരന്തങ്ങളും എഎഐബി അന്വേഷിച്ചിട്ടുണ്ട്.