തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കൻഡറി പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള രണ്ട് അലോട്ട്മെന്‍റുകളിലെ നടപടികൾ അവസാനിച്ചപ്പോൾ സ്ഥിരപ്രവേശനം നേടിയത് 1,41,229 വിദ്യാർഥികൾ.

ഇന്നലെ വൈകുന്നേരം അഞ്ചിനാണ് രണ്ടാം ഘട്ട അലോട്ട്മെന്‍റ് പ്രവേശന നടപടികൾ പൂർത്തിയായത്. രണ്ടാം ഘട്ടത്തിൽ താത്കാലിക അലോട്ട്മെന്‍റ് നേടിയത് 83,751 വിദ്യാർഥികൾ. ഒന്നാം ഓപ്ഷൻ നല്കിയ 1,07,092 വിദ്യാർഥികൾക്ക് രണ്ടു ഘട്ടങ്ങളിലായി സ്ഥിരപ്രവേശനം ലഭിച്ചു.

മെറിറ്റ് പട്ടികയിൽ ഇടംപിടിച്ച 17,294 വിദ്യാർഥികൾ പ്രവേശനം വേണ്ടെന്നു വച്ചു. വിവിധ ന്യൂനതകൾ മൂലം 258 അപേക്ഷകൾ തള്ളപ്പെട്ടു.


രണ്ടു ഘട്ട അലോട്ട്മെന്‍റ് പിന്നിട്ടപ്പോൾ സ്പോർട്സ് ക്വോട്ടയിൽ 2639 വിദ്യാർഥികളാണ് സ്ഥിരപ്രവേശനം സ്വന്തമാക്കിയത്. 1992 വിദ്യാർഥികൾ താത്കാലിക പ്രവേശനം നേടി.

1469 വിദ്യാർഥികൾക്ക് പ്രവേശന ഉത്തരവ് ലഭിച്ചിട്ടും അവർ പ്രവേശനം പൂർത്തിയാക്കിയില്ല. സ്പോർട്സ് ക്വാട്ടയിൽ 10 പേരുടെ അപേക്ഷകൾ വിവിധ കാരണങ്ങളാൽ തള്ളിപ്പോയി.

മെറിറ്റ് സീറ്റിലേക്കുള്ള പ്രവേശനത്തിൽ ഒന്നാം ഘട്ട അലോട്ട്മെന്‍റിൽ 1,21,743 സീറ്റുകളിലാണ് സ്ഥിരപ്രവേശനം നേടിയത്.