കൊല്ലം: ശക്തികുളങ്ങരയില്‍ തീരത്തടിഞ്ഞ കണ്ടെയ്‌നറുകൾ നീക്കം ചെയ്യുന്നതിനിടെ ഒരെണ്ണത്തിന് തീപിടിച്ചു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിക്കുന്നതിനിടെയാണ് വൻ തീപിടിത്തമുണ്ടായത്. ശക്തമായ കാറ്റില്‍ കട്ടിംഗിനിടെ കണ്ടെയ്‌നറിനുള്ളിലെ ഫോമിലേക്ക് തീപ്പൊരി പടര്‍ന്നതാണ് അഗ്നിബാധയ്ക്ക് കാരണം.

ഉടന്‍തന്നെ സ്ഥലത്തുണ്ടായിരുന്ന സിവില്‍ ഡിഫന്‍സ് അംഗങ്ങളും ഇവര്‍ അറിയിച്ചതിനെത്തുടര്‍ന്ന് വിവിധ യൂണിറ്റുകളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ചേര്‍ന്ന് തീയണച്ചു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു സംഭവം.

ഗ്യാസ് കട്ടിംഗ് ഉപയോഗിച്ച് മുറിക്കുന്നതിനിടെ ഫ്രീസര്‍ സംവിധാനം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ടായിരുന്ന കണ്ടെയ്‌നറിന്‍റെ ഫോം കവചത്തില്‍ തീപിടിക്കുകയായിരുന്നു. തീ ആളിക്കത്തിയതോടെ വലിയ തോതില്‍ കറുത്ത പുക ഉയര്‍ന്നത് പ്രദേശത്ത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. കടലില്‍നിന്ന് ശക്തമായ കാറ്റടിച്ചതോടെ തീ വ്യാപിച്ചു.


സിവില്‍ ഡിഫന്‍സ് അംഗങ്ങൾ സമയോചിതമായി ഇടപെട്ടതോടെ വലിയ അപകടം ഒഴിവായി.
ജില്ലയിലെ ശക്തികുളങ്ങര, ചെറിയഴീക്കല്‍, പരിമണം തീരങ്ങളിലടിഞ്ഞ കണ്ടെയ്‌നറുകള്‍ ക്രെയിന്‍ ഉപയോഗിച്ച് കരയ്ക്ക് കയറ്റിയ ശേഷം മുറിച്ച് ചെറിയ കഷണങ്ങളാക്കി ലോറിയിലാണ് കൊല്ലം തുറമുഖത്തേക്ക് മാറ്റുന്നത്.

ഒമ്പത് കണ്ടെയ്‌നറുകളായിരുന്നു ശക്തികുളങ്ങര തീരത്തടിഞ്ഞത്. ഓരോ കണ്ടെയ്‌നറുകളായി മുറിച്ച് നീക്കംചെയ്യുന്ന പ്രവൃത്തി പുരോഗമിക്കുന്നതിനിടെയാണ് തീപിടിത്തം ഉണ്ടായത്. അതേസമയം കണ്ടെയ്നറിന് തീ പിടിച്ച സംഭവത്തിൽ ആശങ്കപ്പെടാനില്ല എന്ന് ജില്ലാ കലക്ടർ എൻ. ദേവിദാസ് അറിയിച്ചു.