നെയ്യാറ്റിന്‍കര : മൂന്നു പതിറ്റാണ്ടത്തെ ഔദ്യോഗിക സര്‍വീസില്‍ നിന്നും ഡോ. ആര്‍. ജയകുമാര്‍ നാളെ വിരമിക്കും. 1995 ല്‍ നെയ്യാര്‍ ഡാം സ്കൂളില്‍ കലക്ടറുടെ പ്രത്യേക ഉത്തരവ് പ്രകാരം സര്‍വീസില്‍ പ്രവേശിച്ച ജയകുമാര്‍ അതിജീവന ബോധത്തിന്‍റെ കരുത്തോടെയാണ് ജീവിതസഞ്ചാരം തുടരുന്നത്.

പോളിയോ ബാധിതനായെങ്കിലും സ്ഥിരോത്സാഹിയായ ഈ അക്ഷരസ്നേഹി അറിവിന്‍റെ ബലത്തില്‍ അധ്യാപനരംഗത്ത് മികച്ച മാതൃകയായി. 19 വര്‍ഷം സ്കൂളുകളിലും 12 വര്‍ഷം കോളജുകളിലും സേവനം അനുഷ്ടിച്ചു. മികച്ച ഭിന്നശേഷി ജീവനക്കാരനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്കാരത്തിന് അര്‍ഹനായ ജയകുമാര്‍ കേരള സർവകലാശാലയിൽ നിന്ന് എഡ്യൂക്കേഷനിലും മലയാളത്തിലും ഡോക്ടറേറ്റ് നേടിയ പ്രതിഭയാണ്.

"ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പരിപാടിയില്‍ റിസോഴ്സ് അധ്യാപകരുടെ പങ്ക്'എന്ന വിഷയത്തിലായിരുന്നു ആദ്യത്തെ ഡോക്ടറേറ്റ്. "ഭിന്നശേഷിയുടെ അടയാളങ്ങള്‍ മലയാള നോവലില്‍' എന്ന വിഷയത്തില്‍ ഇക്കഴിഞ്ഞ വര്‍ഷവും ഡോക്ടറേറ്റ് ലഭിച്ചു. കാഞ്ഞിരംകുളം ഗവ. കോളജില്‍ നിന്നാണ് അദ്ദേഹം വിരമിക്കുന്നത്. ഗവ. കോളേജ് അധ്യാപക സംഘടനയായ എകെജിസിടി യുടെ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റായിരുന്നു.