തിരുവനന്തപുരം: കേരളത്തിന്‍റെ യുവത്വത്തെ കാർന്നു തിന്നുന്ന വൻ വിപത്തായി ലഹരിമരുന്നു മാറിയിരിക്കുകയാണെന്നും ഇതിനെ ചെറുക്കാനായി കേരള ജനത ഒന്നിച്ചു രംഗത്തിറങ്ങണമെന്നും രമേശ് ചെന്നിത്തല ആഹ്വാനം ചെയ്തു.

രമേശ് ചെന്നിത്തല മുഖ്യരക്ഷാധികാരിയായ പ്രൗഡ് കേരള എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തു നടന്ന ലഹരിക്കെതിരേ സമൂഹ നടത്തം പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പ്രൗഡ് കേരള സംസ്ഥാനത്തുടനീളം ലഹരി മരുന്നിനെതിരേ നടത്തുന്ന വാക്കത്തണ്‍ പരിപാടിയുടെ ഭാഗമായാണു തിരുവനന്തപുരത്ത് രാവിലെ ആറിനു സമൂഹ നടത്തം സംഘടിപ്പിച്ചത്.

മ്യൂസിയത്തിനു സമീപം ശ്രീനാരായണ ഗുരു പ്രതിമയുടെ മുന്നിൽനിന്നു തുടങ്ങി മാനവീയം വീഥിയിൽ അവസാനിച്ചു ലഹരിക്കെതിരേ പ്രതിജ്ഞ ചൊല്ലി പിരിഞ്ഞു. ആദ്യ പരിപാടി കോഴിക്കോടായിരുന്നു. അടുത്ത പരിപാടി എറണാകുളത്തു നടക്കും.

സമൂഹത്തിന്‍റെ നാനാതുറയിൽ നിന്നുള്ള നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. പ്രൗഡ് കേരള ചെയർമാൻ മലയിൻകീഴ് വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ജില്ലാ കണ്‍വീനർ അഡ്വ. പ്രാണകുമാർ, ടി.പി. പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.