തിരുവനന്തപുരം: വൈ4ഡി ഫൗണ്ടേഷനുമായി സഹകരിച്ച് ആദിവാസി, ഗ്രാമീണ യുവതികളെ നൈപുണ്യവത്കരിക്കുന്നതിനായുള്ള സിഎസ്ആര്‍ സംരംഭം ആരംഭിക്കുന്നതായി ക്വസ്റ്റ് ഗ്ലോബല്‍ പ്രഖ്യാപിച്ചു.

ഇലക്‌ട്രോണിക്‌സ് നിര്‍മാണ വ്യവസായത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന പിസിബി അസംബ്ലി ഓപ്പറേറ്റര്‍ ജോലിക്കായി യുവതിക്കളെ പരിശീലിപ്പിക്കുന്നതിനും ജോലി നിയമനം നല്‍കുന്നതിനുമാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

തിരുവനന്തപുരത്തെയും ബെല്‍ഗാമിലെയും 200 ആദിവാസി, ഗ്രാമീണ യുവതിക്കളെയാണ് പദ്ധതിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്.

നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ സാക്ഷ്യപ്പെടുത്തിയ പാഠ്യപദ്ധതി, പിസിബി അസംബ്ലി ഓപ്പറേറ്റര്‍ ട്രെയിനികള്‍ക്കായുള്ള വിവിധ പരിശീലന പദ്ധതികൾ സംയോജിപ്പിച്ച് ഏറ്റവും പുതിയ വ്യവസായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ശ്രദ്ധാപൂര്‍വം തയാറാക്കിയതാണ്.

സാങ്കേതിക പരിശീലനത്തിന് പുറമേ, പോസ്റ്റ്-പ്ലേസ്മെന്‍റ് പിന്തുണ, അപ്രന്‍റീസ് നിയമ സംരക്ഷണത്തിന് കീഴിലുള്ള കവറേജ്, തൊഴില്‍ സുരക്ഷ ഉറപ്പാക്കല്‍, ജോലിസ്ഥലത്തെ പൊരുത്തപ്പെടുത്തല്‍, ദീര്‍ഘകാല കരിയര്‍ സുസ്ഥിരത എന്നിവയും പരിപാടി വാഗ്ദാനം ചെയ്യുന്നുണ്ട്.

അപ്രന്‍റീസ് നിയമ കവറേജ് ഈ സ്ത്രീകള്‍ക്ക് അവശ്യ നിയമ പരിരക്ഷകള്‍ നല്‍കുകയും ന്യായമായ തൊഴില്‍ രീതികള്‍ ഉറപ്പാക്കുകയും ചെയ്യും.

നേരത്തെ പൂണെയിലും സമാനമായ പരിപാടി സംഘടിപ്പിച്ചിരുന്നു. അവിടെ 460ല്‍ അധികം സ്ത്രീകള്‍ക്ക് പരിശീലനം നല്‍കുകയും സ്ഥിരമായ ജോലിസ്ഥലങ്ങളില്‍ നിയമിക്കപ്പെടുകയും ചെയ്തിരുന്നു.