തിരുവല്ല: ജനായത്തവും ജനക്ഷേമവും മറന്ന് അമിതാധികാര പ്രയോഗത്തിലൂടെ ജനങ്ങളെ അടക്കി വാഴാമെന്ന പിണറായി സർക്കാരിന്റെ വ്യാമോഹത്തിന് ജനങ്ങൾ കരുതിവെച്ചു നൽകിയ പ്രഹരമാണ് നിലമ്പൂർ തെരഞ്ഞെടുപ്പ് വിധിയെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശേരി.

ജനവിരുദ്ധ സർക്കാരിനെതിരായ കേരളത്തിന്റെ മുഴുവൻ ജനാഭിലാഷമാണ് നിലമ്പൂരിലെ സമ്മതിദായകർ പ്രകടിപ്പിച്ചത്. കോടികൾ പൊടിച്ച് നടത്തിയ നാലാം വാർഷിക കൊട്ടിഘോഷങ്ങൾക്ക് നടുവിൽ കെട്ടിപ്പൊക്കിയമൂന്നാം പിണറായി സർക്കാരെന്ന ചീട്ടുകൊട്ടാരമാണ് ജനങ്ങൾ തകർത്തെറിഞ്ഞത്. ആശമാരടക്കം അടിസ്ഥാന വർഗത്തെ മറന്നും അദാനി പാർട്ണർ എന്ന് അഭിമാനപൂർവം പ്രഖ്യാപിച്ചും വൻകിട കോർപറേറ്റുകൾക്ക് വേണ്ടിയുള്ള ജനവിരുദ്ധ പദ്ധതികളിലും ധൂർത്തിലും ദുർവ്യയത്തിലും അഭിരമിച്ചും ജനങ്ങളെ നിരന്തരമായി വെല്ലുവിളിച്ചതിനു പലിശ സഹിതം ഉള്ള പ്രതിഫലമാണ് ഈ ജനവിധി. കൂട്ടുപലിശ വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളിൽ ലഭിക്കുമെന്നും പുതുശേരി പറഞ്ഞു.

നിലപാടുകളിൽ വെള്ളം ചേർക്കാതെ സ്ഥൈര്യം പ്രകടിപ്പിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശനടക്കമുള്ള യുഡിഎഫ് നേതൃത്വത്തിനുള്ള ഉപഹാരമാണ് ജനവിധിയെന്നും പുതുശേരി പറഞ്ഞു.

ജനവികാരത്തെ അവഗണിച്ചതിനുള്ള മറുപടി: ഡി.കെ. ജോൺ

പത്തനംതിട്ട: ജനപക്ഷ നിലപാടുകൾ മറന്നും പ്രതിഷേധങ്ങളെ വെല്ലുവിളിച്ചും നടത്തിയ ഏകാധിപത്യ വാഴ്ചയ്ക്കുള്ള ചെറിയ പ്രഹരം മാത്രമാണ് നിലന്പൂർ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ പ്രഫ.ഡി. കെ. ജോൺ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് ചീട്ടുകൊട്ടാരം പോലെ തകരുമെന്നും യുഡിഎഫ് ഒറ്റക്കെട്ടായി മുന്നേറുമെന്നും ഡി.കെ. ജോൺ അഭിപ്രായപ്പെട്ടു.

കേരളത്തിലെ ലക്ഷക്കണക്കിനു ചെറുപ്പക്കാർക്ക് അർഹമാ തൊഴിൽ അവസരങ്ങൾ നിഷേധിച്ചുകൊണ്ട് സർക്കാർ മേഖലയിൽ നിലനിൽക്കുന്ന കരാർ നിയമനം ഉൾപ്പെടെ ജനവിരുദ്ധ വിഷയങ്ങളെ മുഖവിലയ്ക്കെടുക്കാൻ പോലും തയാറാകാത്ത സർക്കാരിനെ കേരളത്തിലെ യുവസമൂഹവും പാടെ തൂത്തെറിയുമെന്ന് ഡി.കെ. ജോൺ അഭിപ്രായപ്പെട്ടു.