പത്തനംതിട്ട: പതിനാലുകാരിയോട് ലൈംഗിക അതിക്രമം കാട്ടുകയും മൊബൈല്‍ ഫോണില്‍ അശ്ലീലവീഡിയോകള്‍ അയച്ചുകൊടുക്കുകയും ചെയ്ത ലാബ് ഉടമയെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു.

കൈപ്പട്ടൂര്‍ ആസ്റ്റര്‍ ലാബ് ഉടമ ഓമല്ലൂര്‍ ആറ്റരികം ചെറിയമംഗലത്ത് വീട്ടില്‍ അജിത് സി. കോശിയെയാണ് (57)തിരുവനന്തപുരം പൂജപ്പുരയില്‍ നിന്നും അറസ്റ്റു ചെയ്തത്.
ലൈംഗിക അതിക്രമം സംബന്ധിച്ച് അറിഞ്ഞിട്ടും നിയമസ്ഥാപനങ്ങളെ അറിയിക്കാതെ മറച്ചുവച്ചതിന് മാതാപിതാക്കളെ കേസില്‍ രണ്ടും മൂന്നും പ്രതികളാക്കിയതായി പത്തനംതിട്ട പോലീസ് അറിയിച്ചു.

കുട്ടി ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ ഈ മാസം 17 വരെയുള്ള കാലയളവിലാണ് സംഭവം നടന്നത്. ലാബില്‍ വച്ച് പ്രതി ലൈംഗിക അതിക്രമം കാട്ടിയ വിവരം ആറാം ക്ലാസ് വിദ്യാർഥിനി ആയിരിക്കുന്പോൾ തന്നെ പെണ്‍കുട്ടി മാതാപിതാക്കളെ അറിയിച്ചിരുന്നു. പിന്നീട് മാതാപിതാക്കളുടെ അറിവോടെ കുട്ടിക്ക് മൊബൈല്‍ ഫോണ്‍ ഇയാൾ വാങ്ങികൊടുത്തു. തുടര്‍ന്ന്, ഫോണിലേക്ക് അശ്ലീല വീഡിയോകളും ചിത്രങ്ങളും സന്ദേശങ്ങളും നിരന്തരം അയക്കാന്‍ തുടങ്ങി, വീഡിയോകോളിലൂടെ സംസാരിക്കുകയും, ശബ്ദസന്ദേശങ്ങള്‍ അയക്കുകയും ചെയ്തു. ഇക്കാര്യവും പെണ്‍കുട്ടി അമ്മയോട് പറഞ്ഞുവെങ്കിലും, പോലീസിലോ മറ്റോ അറിയിക്കാതെ വീണ്ടും മറച്ചുവച്ചു.

പ്രതി തുടര്‍ന്നു ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതായുള്ള വിവരം ഈമാസം 19ന് ക്ലാസ് ടീച്ചറെ കുട്ടി അറിയിച്ചു. ഇവിടെ നിന്നുമാണ് പോലീസ് വിവരം അറിയുന്നത്. കുട്ടി ഉപയോഗിച്ച മൊബൈല്‍ ഫോണും പ്രതിയുടെ മൊബൈല്‍ ഫോണും പോലീസ് കണ്ടെടുത്തു. വനിത ഇൻസ്പെക്ടർ കെ.ആർ.ഷെമിമോൾ മൊഴി രേഖപ്പെടുത്തി. മലയാലപ്പുഴ എസ്എച്ച്ഒ എസ്.ശ്രീജിത്തിനാണ് അന്വേഷണച്ചുമതല.