പന്തളം: കുടുംബമായി താമസിക്കുന്ന യുവതിയെ നിരന്തരം പിന്തുടര്‍ന്നു ശല്യം ചെയ്യുകയും വീട്ടില്‍ കയറി ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തയാള്‍ പിടിയില്‍.

യുവതിയെ നിരന്തരം ഫോണിലൂടെയും നേരിട്ടും പിന്തുടര്‍ന്ന് ശല്യം ചെയ്യുകയും, ജീവിക്കാന്‍ അനുവദിക്കില്ലെന്ന് വീട്ടില്‍ കയറി ഭീഷണിപ്പെടുത്തുകയും, ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്ന പരാതിയിലാണ് പാലക്കാട് വടക്കാന്‍ചേരി കണ്ടപ്പാടം ശാരദ ഭവനില്‍ കെ സതീശനെ ( ബാലു, 37) പന്തളം പോലീസ് അറസ്റ്റു ചെയ്തത്. പിടിയിലായത്. മുമ്പ് പരിചയമുള്ള നൂറനാട് സ്വദേശിനി 33 കാരിയെയാണ് ഇയാള്‍ നിരന്തരം ശല്യം ചെയ്തുവന്നത്. ഇവര്‍ പന്തളത്ത് ഭര്‍ത്താവും മക്കളുമൊത്ത് വാടകയ്ക്ക് താമസിക്കുകയാണ്.

സതീശന്‍ പന്തളം കെഎസ്ആര്‍ടിസിക്ക് സമീപമുള്ള ശ്രീകൃഷ്ണ ഹോട്ടലിലെ ജോലിക്കാരനാണ്. യുവതിയുടെ താത്പര്യത്തിന് വിരുദ്ധമായി പിന്തുടര്‍ന്ന് നിരന്തരം ബുദ്ധിമുട്ട് സൃഷ്ടിച്ചപ്പോൾ, വിലക്കിയതിനേ തുടര്‍ന്ന് കഴിഞ്ഞദിവസം രാത്രി എട്ടരയോടെ, വാടകക്ക് താമസിക്കുന്ന വീട്ടില്‍ കൈയില്‍ കത്തിയുമായി അതിക്രമിച്ചുകയറി ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി ഉപദ്രവിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു.

വീടുകയറി ഉപദ്രവിക്കാന്‍ ശ്രമിക്കുന്ന വിവരം യുവതി പോലീസ് സ്‌റ്റേഷനില്‍ അറിയിച്ചപ്പോള്‍ സ്ഥലത്തെത്തിയ പോലീസ് സംഘം കത്തിയും രണ്ടു മൊബൈല്‍ ഫോണുകളുമായി സതീശനെ പിടികൂടുകയായിരുന്നു. എസ്്‌ഐ അനീഷ് ഏബ്രഹാമാണ് കേസന്വേഷിക്കുന്നത്.