കുട്ടികളെ തികയ്ക്കാനാകാതെ ബാച്ചുകള്‍

പത്തനംതിട്ട: ജില്ലയില്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ ബാച്ചുകളില്‍ നിരവധി ഒഴിവുകള്‍. കഴിഞ്ഞ 18ന് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം പത്തനംതിട്ട ജില്ലയില്‍ വിവിധ വിഭാഗങ്ങളായി 5318 ഒഴിവുകളുണ്ട്. എന്നാല്‍ അതിനുശേഷം മാനേജ്‌മെന്‍റ്, കമ്യൂണിറ്റി വിഭാഗങ്ങളുടെ ഒഴിവുകളും മെറിറ്റിലെ ചില സപ്ലിമെന്‍ററി ഒഴിവുകളും നികത്തിയിട്ടുള്ളതിനാല്‍ അവശേഷിക്കുന്ന സീറ്റുകള്‍ 3000നും 3500നും ഇടയില്‍ ഒതുങ്ങുമെന്നാണ് സൂചന.

ജില്ലയില്‍ 13187 അപേക്ഷകളാണ് പ്ലസ് വണ്‍ പ്രവേശനത്തിനായി നല്‍കിയിരുന്നത്. ഗവണ്‍മെന്‍റ്, എയ്ഡഡ് മേഖലയിലെ സീറ്റുകളില്‍ ഇവര്‍ക്ക് പ്രവേശനം ഉറപ്പാക്കാനാകുമായിരുന്നു.
എന്നാല്‍ പൊതുപ്രവേശനത്തിനു കാത്തിരിക്കാതെ കുട്ടികളില്‍ നല്ലൊരു പങ്കും അണ്‍എയ്ഡഡ് മേഖലയിലേക്കടക്കം തിരിഞ്ഞു. ഇതോടെ മെറിറ്റ് വിഭാഗത്തില്‍ തന്നെ 2355 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

സ്‌പോര്‍ട്‌സ് ക്വോട്ടയില്‍ 237 ഒഴിവുകളുണ്ട്. പ്രവേശന നടപടികളില്‍ ഉള്‍പ്പെടാതെ പുറത്തു നില്‍ക്കുന്ന കുട്ടികളെ കൂടി ഉള്‍പ്പെടുത്തി സപ്ലിമെന്‍ററി അലോട്ട്‌മെന്‍റ് പൂര്‍ത്തിയാകുന്നതോടെ ഒഴിവുകള്‍ കുറയുമെന്നാണ് സൂചന.

അപേക്ഷകളിലെ പിഴവു കാരണം പ്രവേശനം ലഭിക്കാതെ നിരവധി കുട്ടികള്‍ പുറത്തു നില്‍ക്കുന്നുണ്ട്. ഇവരെക്കൂടി ഉള്‍പ്പെടുത്തിയാണ് സപ്ലിമെന്‍ററി അലോട്ട്‌മെന്‍റ് നടത്തുന്നത്. എല്ലാവര്‍ഷവും അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ പത്തനംതിട്ട ജില്ലയില്‍ പ്ലസ് വണ്‍ സീറ്റുകള്‍ ഒഴിവുവരുന്ന സാഹചര്യമാണുള്ളത്. ഇതോടെ പല സ്‌കൂളുകള്‍ക്കും ബാച്ചുകള്‍ നഷ്ടമാകുന്ന സാഹചര്യമുണ്ടാകും.

കുട്ടികളുടെ കുറവു കാരണം ഹയര്‍ സെക്കന്‍ഡറി ബാച്ചുകള്‍ പൂര്‍ണമായും വേണ്ടെന്നുവച്ച സ്‌കൂളുകളുകളുമുണ്ട്. ഗ്രാമീണ മേഖലയിലാണ് കുട്ടികളെ ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നത്.
ഇത്തവണ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിച്ചപ്പോഴും അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാകാത്തത് അധ്യാപകരെയും വിദ്യാര്‍ഥികളെയും ഒരേപോലെ വലയ്ക്കും.