വടക്കാഞ്ചേരി: ബസ് സ്റ്റാന്‌ഡ് കെട്ടിടത്തിൽ മരം വളർന്നു. ഓട്ടുപാറ ബസ് സ്റ്റാന്‌ഡിനുമുകളിലാണ് മരം വളർന്നുനിൽക്കുന്നത്. 40 വർഷത്തിലധികമായ മൂന്നുനില കെട്ടിടമാണ് ഓട്ടുപാറ ബസ് സ്റ്റാന്‌ഡ് കെട്ടിടം.

ദിനംപ്രതി നൂറുകണക്കിനു യാത്രക്കാരും അത്രതന്നെ വാഹനങ്ങളും എത്തുന്നുണ്ട്. കാലവർഷം ശക്തമായതോടെ കെട്ടിടംതന്നെ പലഭാഗത്തും അടർന്നുവീഴുന്നുണ്ട്. കെട്ടിടത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥയെകുറിച്ച് വ്യാപാരികളും നാട്ടുകാരും നിരവധി തവണ നഗരസഭ അതികൃതരെ അറിയിച്ചെങ്കിലും നാളിതുവരെ ഒരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.

വർഷാവർഷം നടത്തിവരാറുള്ള അറ്റകുറ്റപ്പണികളും ഇപ്പോൾ നടത്താറില്ലെന്നും ജനം പറയുന്നു. കാലവർഷം ശക്തമായതോടെ പഴക്കംചെന്ന കെട്ടിടങ്ങൾ തകർന്നുവീഴുന്നത് നിത്യസംഭവമായിരിക്കുന്ന സാഹചര്യത്തിൽ ഓട്ടുപാറ ബസ് സ്റ്റാന്‌ഡ് കെട്ടിടത്തിന്‍റെ അറ്റകുറ്റപ്പണികൾ ഉടൻ ആരംഭിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.