അന്തിക്കാട്: ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള അന്തിക്കാട്, താന്ന്യം, ചാഴൂർ, മണലൂർ, അരിന്പൂർ പഞ്ചായത്തുകളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടിയെടുക്കാൻ ഇന്നലെ കളക്ടറേറ്റിൽ സബ് കളക്ടറുടെ നേതൃത്വത്തിൽ നടന്ന എംഎൽഎമാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും പാടശേഖരപ്രതിനിധികളുടെയും സംയുക്ത യോഗത്തിൽ തീരുമാനമായി.

കാഞ്ഞാണി കോൾ, മണലൂർത്താഴം കോൾ പാടശേഖരങ്ങളുടെ ബണ്ടുകൾ താൽകാലികമായി പൊളിക്കുന്നതുൾപ്പടെയുള്ള തീരുമാനങ്ങളാണ് ഉണ്ടായത്. ഇരു ബണ്ടുകളും പൊളിക്കുന്പോൾ പാടശേഖരങ്ങൾക്കുണ്ടാകുന്ന നഷ്ടം നികത്തുന്നതിനുള്ള മാർഗനിർദ്ദേങ്ങളും ഉത്തരവിലുണ്ടാകുമെന്ന് സബ് കളക്ടർ അഖിൽ വി. മേനോൻ യോഗത്തെ അറിയിച്ചു.

ജലസേചന കനാലുകളിൽനിന്ന് ഒഴുക്കിനു തടസമാകുന്ന കരുവേലി ചണ്ടിയുൾപ്പടെയുള്ള എല്ലാ തടസവും ഒഴിവാക്കാൻ ജില്ല കളക്ടർ കർശന ഉത്തരവ് നൽകിയതായും അത് ഉടൻ നടപ്പിലാക്കുമെന്നും സബ് കളക്ടർ അറിയിച്ചു. പാടശേഖരങ്ങളുമായി ബന്ധപ്പെട്ട സ്ളൂയിസുകൾ സമയബന്ധിതമായി അടയ്ക്കുകയും തുറക്കുകയും വേണമെന്നും പ്രദേശത്തെ കൃഷി ഓഫീസർമാർ ഇത് ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു. ഇതിനാവശ്യമായ നിർദേശങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു നൽകുമെന്ന് സബ് കളകടർ ഉറപ്പുനൽകി.

കളക്ടറേറ്റിൽ നടന്ന യോഗത്തിൽ എംഎൽഎമാരായ മുരളി പെരുനെല്ലി, സി.സി. മുകുന്ദൻ, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. ശശിധരൻ, അന്തിക്കാട്, താന്ന്യം, ചാഴൂർ, മണലൂർ, അരിന്പൂർ പഞ്ചായത്തുകളിലെ പ്രസിഡന്‍റുമാർ, വൈസ് പ്രസിഡന്‍റുമാർ, ജനപ്രതിനിധികൾ, കോൾ പാടശേഖരപ്രതിനിധികൾ, കൃഷി, വില്ലേജ് ഓഫീസർമാർ, ഇറിഗേഷൻ, കെ എൽഡിസി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.