ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിലെ കുഴികളെചൊല്ലി നഗരസഭാ യോഗത്തില്‍ വീണ്ടും വിമര്‍ശനം. നഗരസഭ പരിധിയില്‍ സണ്ണി സില്‍ക്ക്‌സ് റോഡിലുള്‍പ്പടെയുള്ള കുഴികളുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട അജന്‌ഡകള്‍ യോഗത്തില്‍ എത്തിയപ്പോഴായിരുന്നു പ്രതിപക്ഷത്തിന്‍റെ വിമര്‍ശനം.

റോഡുകളിലെ മരണക്കുഴികള്‍ക്കെതിരേ വൈദികരും ബസുകാരുംവരെ രംഗത്തിറങ്ങിയിരിക്കുന്നത് നഗരസഭയില്‍ ആദ്യമായിട്ടാണെന്നും വിഷയത്തില്‍ റവന്യൂ, ജൂഡീഷ്യല്‍ അധികാരികള്‍ക്കുവരെ പരാതി ലഭിച്ചിരിക്കുകയാണെന്നും ബിജെപി അംഗം ടി.കെ. ഷാജു പറഞ്ഞു. തലയില്‍ മുണ്ടിട്ട് നടക്കേണ്ട സാഹചര്യമാണെന്നും ബൈപ്പാസ് റോഡിലെ കുഴികള്‍ അടയ്ക്കാനും നടപടികള്‍ സ്വീകരിക്കണമെന്ന് എല്‍ഡിഎഫ് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ കെ.ആര്‍. വിജയ ആവശ്യപ്പെട്ടു. എല്ലാ വാര്‍ഡുകളിലെ റോഡുകളിലും കുഴികളുടെ പ്രശ്‌നമുണ്ടെന്നും പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍റെ വാര്‍ഡുമായി ബന്ധപ്പെട്ട് മാത്രമാണ് അറ്റകുറ്റപ്പണികള്‍ നടക്കുന്നതെന്ന് ബിജെപി അംഗം സന്തോഷ് ബോബനും വിമര്‍ശിച്ചു.

എല്ലാ വാര്‍ഡുകളിലെയും അപകടമായ കുഴികള്‍ പരിശോധിക്കാനും അടയ്ക്കാനും എന്‍ജിനീയറിംഗ് വിഭാഗത്തിന് ചെയര്‍പേഴ്‌സണ്‍ നിര്‍ദേശംനല്‍കി.

കംഫേര്‍ട്ട് സ്റ്റേഷന്‍റെ മാത്രം സേവനം ലഭ്യമാക്കി നഗരസഭ നേരിട്ട് ഠാണാവിലെ പൂതംകുളത്ത് ടേക്ക് എ ബ്രേക്ക് പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചതായുള്ള അജന്‌ഡയിലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. വാടക കുറച്ച് ടേക്ക് എ ബ്രേക്ക് കുടുംബശ്രീയെ എല്‍പിക്കണമെന്നും സ്ഥലത്തെ ടോയ്‌ലറ്റ് സംവിധാനങ്ങള്‍ ശരിയല്ലെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ പാളിച്ചകള്‍ വ്യക്തമാണെന്നും പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു. പദ്ധതിയുടെ നടത്തിപ്പ് കുടുംബശ്രീ സിഡിഎസിനെയാണ് എല്പിച്ചതെന്നും എന്നാല്‍ എറ്റെടുക്കാന്‍വന്ന വ്യക്തിക്ക് അവിടെ ഹോട്ടല്‍ നടത്താനായിരുന്നു താല്‍പര്യമെന്നും സെക്രട്ടറി അറിയിച്ചു.

കുടുംബശ്രീയുടെ അപേക്ഷകള്‍ വന്നാല്‍ പരിഗണിക്കാമെന്ന് ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷതവഹിച്ചു.