മണ്ണംപേട്ട: അളഗപ്പനഗർ പഞ്ചായത്തിലെ പച്ചളിപ്പുറം പൂക്കോട് ഭാഗത്ത് പടുക്കപ്പറമ്പ് തടയണയ്ക്കുസമീപം വലിയതോടിന്‍റെ ബണ്ട് തകർന്ന് വ്യാപക കൃഷിനാശം.

തോട് ഗതിമാറിയൊഴുകി സ്വകാര്യ വ്യക്തികളുടെ പറമ്പിലെ ജാതിയും തെങ്ങും കവുങ്ങുകളും കടപുഴകി. ചീരമ്പത്ത് രാമചന്ദ്രൻ, പതിയാരപ്പാട്ട് വത്സല എന്നിവരുടെ പറമ്പുകളിലാണ് കൃഷിനാശം സംഭവിച്ചത്. കഴിഞ്ഞദിവസത്തെ ശക്തമായ മഴയിലാണ് തോടിന്‍റെ വശം തകർന്നത്. പീച്ചി ഇടതുകര കനാലിലേയ്ക്ക് എത്തുന്ന തോടാണ് അപകട ഭീഷണിയായത്. മഴ ശക്തമായാൽ തോടിന്‍റെ കൂടുതൽ ഭാഗം തകരാൻ സാധ്യതയേറെയാണ്. നിലവിൽ സ്വകാര്യ വ്യക്തികളുടെ പറമ്പിലൂടെ ഒഴുകുന്ന വെള്ളം വട്ടണാത്ര പാടശേഖരത്തിലേക്കാണ് എത്തുന്നത്.

നീരൊഴുക്ക് കൂടിയാൽ പാടശേഖരത്തിന്‍റെ താഴ്ന്ന പ്രദേശത്തുള്ള വീടുകളിലേക്ക് വെള്ളംകയറുമെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്.

തോടിന്‍റെ കുറച്ചുഭാഗങ്ങൾ കയർഭൂവസ്ത്രം വിരിച്ച് സംരക്ഷിച്ചുവെങ്കിലും അപകടാവസ്ഥയിലായ ഭാഗത്ത് നിർമാണ ജോലികൾ നടത്താതിരുന്നതാണ്‌ പ്രശ്നത്തിന് കാരണമായതെന്ന് ആക്ഷേപമുണ്ട്. അധികൃതർ ഇടപെട്ട് തോടിന്‍റെ തകർന്ന ബണ്ട് താത്കാലികമായി കെട്ടിസംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.