തൃശൂർ: തെരുവുനായ്ശല്യം പരിഹരിക്കാൻ കോർപറേഷൻ അടിയന്തരനടപടിയെടുക്കണമെന്നു കൗണ്‍സിലർ ജോണ്‍ ഡാനിയൽ. ഷെൽട്ടർ ഒരുക്കി നായ്ക്കളെ പിടിച്ചുകെട്ടണം. അതാതു ഡിവിഷനിലെ വിഷയമെന്നുപറഞ്ഞു കൗണ്‍സിലർമാരുടെ തലിയിലിടാനാണു മേയർ ശ്രമിക്കുന്നത്. വിദ്യാർഥികളെ നായ്ക്കൾ ആക്രമിക്കാൻ വരുന്നെന്ന പരാതി രക്ഷിതാക്കൾ കൗണ്‍സിലർമാരെ അറിയിക്കുന്നുണ്ട്. പ്രായമായവർക്ക് ഓടിരക്ഷപ്പെടാൻപോലും കഴിയാത്ത സ്ഥിതിയാണ്.

അനുയോജ്യമായ സ്ഥലംകണ്ടെത്തി ഷെൽട്ടർ സ്ഥാപിച്ചു നായ്ക്കളെ പിടിച്ചുകെട്ടാൻ കോർപറേഷൻ നടപടിയെടുക്കണം. സോൺ തിരിച്ചു സ്ഥലം കണ്ടെത്താം. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തെരുവുനായ്ക്കളുടെ ശല്യംമൂലം നിഷേധിക്കപ്പെടുന്ന ഗുരുതരസാഹചര്യമാണുള്ളതെന്നും അടുത്ത കൗണ്‍സിൽ യോഗത്തിൽ വിഷയം സപ്ലിമെന്‍ററി അജൻഡയായി ഉൾപ്പെടുത്തി തീരുമാനമെടുക്കണമെന്നും ആവശ്യപ്പെട്ട് ജോണ്‍ ഡാനിയൽ മേയർ എം.കെ. വർഗീസിനു കത്തു നൽകി.

പേപ്പട്ടികളെ കൊല്ലാൻ
നിയമനിര്‍മാണം
വേണമെന്ന്

തൃശൂര്‍: പേവിഷബാധയുള്ള തെരുവുനായ്ക്കളെ കൊല്ലാന്‍ നിയമംകൊണ്ടുവരണമെന്നു ടോംയാസ് അഡ്വര്‍ടൈസിംഗ് ഉടമ തോമസ് പാവറട്ടി ആവശ്യപ്പെട്ടു. നായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ ചികിത്സയ്ക്കായി കോടിക്കണക്കിനു രൂപയുടെ മരുന്നുകളാണ് വേണ്ടിവരുന്നത്. സാധാരണ മനുഷ്യര്‍ക്കു തെരുവില്‍ കടിയേല്‍ക്കുമ്പോള്‍ മരുന്നുകമ്പനികളുടെ ലാഭം കൂടുകമാത്രമാണ് ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു.