ചേലക്കര: പാഞ്ഞാളിൽ കണ്ടെത്തിയ കാൽപ്പാടുകൾ പുലിയുടേതല്ല, കാട്ടുപൂച്ചയുടേതാണെന്നു വനംവകുപ്പ് സ്ഥിരീകരിച്ചു. ഇതോടെ പ്രദേശത്തു നിലനിന്ന ആശങ്ക ഒഴിവായി.

ചൊവ്വാഴ്ച രാവിലെയാണ് പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് പരിധിയിൽ പുലിയുടെ കാൽപ്പാടുകളോടു സാമ്യമുള്ള അടയാളങ്ങൾ കണ്ടത്. ഇതോടെ ജനം ഭീതിയിലാവുകയും വിവരം വനംവകുപ്പിനെയും പോലീസിനെയും അറിയിക്കുകയും ചെയ്തു. പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി. കൃഷ്ണൻകുട്ടി അറിയിച്ചതിനെത്തുടർന്ന് അധികൃതർ ഉടൻ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

വിശദമായ പരിശോധനകൾക്കുശേഷം കാൽപ്പാടുകൾ കാട്ടുപൂച്ചയുടേതാണെന്ന് വനംവകുപ്പ് അധികൃതർ സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെയാണ് പ്രദേശവാസികൾക്ക് ആശ്വാസമായത്.