കാഞ്ഞാണി: കാരമുക്ക് പുതൃക്കോവ് നരസിംഹമൂർത്തി ക്ഷേത്രത്തിൽ വീണ്ടും മോഷണം. അഞ്ചാം തവണയാണ് ഇവിടെ മോഷണം നടക്കുന്നത്. ക്ഷേത്രനടപ്പുരയിലും മുൻവശത്തെ റോഡിനോടു ചേർന്ന ഭണ്ഡാരങ്ങളിലുമാണു തിങ്കളാഴ്ച പുലർച്ചെ നാലോടെ മോഷണം നടന്നത്.

സമീപത്തെ എവണ്‍ ബേക്കറിയിലും മോഷണശ്രമം നടന്നു. മോഷണത്തിനുപയോഗിച്ചിട്ടുള്ള ഇരുന്പുവടിയും മോഷ്ടാവിന്‍റെതെന്നു സംശയിക്കുന്ന തോർത്തുമുണ്ടും ബേക്കറിയുടെ സമീപത്തുനിന്നു കണ്ടെടുത്തു. ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി കാമറയിൽ മോഷ്ടാവിന്‍റെ ചിത്രങ്ങൾ പതിഞ്ഞിട്ടുണ്ട്. അന്തിക്കാട് പോലീസിൽ സിസിടിവി ദൃശ്യങ്ങൾസഹിതം ക്ഷേത്രസംരക്ഷണസമിതി പരാതി നൽകി.

നേരത്തെ നാലുതവണ ഇവിടെ മോഷണം നടന്നെങ്കിലും ആരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. ആഴ്ചയിൽ ഭണ്ഡാരങ്ങൾ തുറന്ന് വരവ് എണ്ണിത്തിട്ടപ്പെടുത്തുന്നതിനാൽ ഒരാഴ്ചത്തെ പണം മാത്രമാണു നഷ്ടപ്പെട്ടിട്ടുള്ളത്. മോഷ്ടാവിനെ ഉടൻ പിടികൂടണമെന്നു ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്‍റ് ഷാജി കുറുപ്പത്ത്, സെക്രട്ടറി പി.ബി. വേണു, ട്രഷറർ കെ. സൂര്യനാരായണൻ, വൈസ് പ്രസിഡന്‍റ് സുഷമ സുനിൽ എന്നിവർ ആവശ്യപ്പെട്ടു.