എരുമപ്പെട്ടി: ഭക്ഷ്യവിഷബാധയുണ്ടായ എരുമപ്പെട്ടി ഗവ.എൽപി സ്കൂളിലെ പിടിഎ പ്രസിഡന്‍റ് പി.ടി. സുശാന്തിനുനേരെ ആക്രമണം. സ്കൂളിലെത്തിയ നെല്ലുവായ് മുണ്ടൻകോട് സ്വദേശി പ്രമോദാണ് ആക്രമണം നടത്തിയത്. ഇയാൾ മദ്യപിച്ചിരുന്നതായി സുശാന്തും പിടിഎ കമ്മറ്റി അംഗങ്ങളും പറഞ്ഞു.

ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു സംഭവം. സ്കൂളിലെ കിണർവെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് കിണർ ശുചീകരണം നടത്താൻ സ്കൂളിൽ പിടിഎ അംഗങ്ങളോടൊപ്പം നിൽക്കുകയായിരുന്നു സുശാന്ത്. ഈ സമയം സ്കൂൾ കോമ്പൗണ്ടിലെത്തിയ പ്രമോദ് സുശാന്തിനെ അസഭ്യംപറയുകയും മർദിക്കുകയും സ്റ്റീൽ വള ഉപയോഗിച്ച് മുഖത്ത് ഇടിക്കുകയുംചെയ്തു. പ്രമോദിന്‍റെ കുട്ടി ഈ സ്കൂളിൽ പഠിക്കുന്നുണ്ട്. ഈ കുട്ടിയും ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നു. ഭക്ഷ്യവിഷബാധയ്ക്കുകാരണം പിടിഎ പ്രസിഡന്‍റാണെന്ന് ആരോപിച്ചായിരുന്നു മർദനം.

അതേസമയം സുശാന്തിന്‍റെ കുട്ടിയും ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്നു. ഇതിനിടയിലും ശുചീകരണത്തിനും മറ്റു പ്രവർത്തനങ്ങൾക്കുമായി സുശാന്ത് മഴുവൻസമയവും സ്കൂളിലുണ്ടായിരുന്നു. പരിക്കുപറ്റിയ സുശാന്ത് എരുമപ്പെട്ടി സർക്കാർ ആശുപത്രിയിൽ ചികിത്സതേടി. എരുമപ്പെട്ടി പോലീസിൽ സുശാന്ത് പരാതിനൽകിയിട്ടുണ്ട്. സ്കൂൾ കോമ്പൗണ്ടിൽ കയറി പ്രസിഡന്‍റിനെ ആക്രമിച്ച സംഭവത്തിൽ പിടിഎ അംഗങ്ങൾ പ്രതിഷേധം അറിയിച്ചു. ശക്തമായ നിയമനടപടിയുണ്ടാകണമെന്ന് എസ്എംസി ചെയർമാൻ എ.യു. മനാഫ് ആവശ്യപ്പെട്ടു.